Skip to main content

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ്‌ 27ന് ബീഫ് കഴിച്ചു എന്നാരോപിച്ച് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അക്രമികൾ കൊലപ്പെടുത്തി. ആഗസ്റ്റ്‌ 24ന് പശുവിനെ കടത്തി എന്ന് തെറ്റിദ്ധരിച്ച് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വെടിവച്ച് കൊന്നു.

ഈ സാഹചര്യത്തിൽ "പശുസംരക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല" എന്ന് ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി പറഞ്ഞതാണ് ഏറെ അതിശയകരം. ഇത് പശുക്കടത്തിന്റെ പേരിൽ ആൾക്കാരെ കൊല്ലാനുള്ള ആഹ്വാനം നൽകലല്ലാതെ മറ്റൊന്നുമല്ല.

ഹരിയാനയിൽ മാത്രമല്ല, ബീഫ് കൈവശം വച്ചു എന്നാരോപിച്ച് ദിവസങ്ങൾക്കു മുൻപ് വയോധികനായ ഒരു മനുഷ്യനെ ട്രെയിനിൽ വച്ച് ആക്രമിച്ചത് മഹാരാഷ്ട്രയിലാണ്. പശുക്കടത്ത് ആരോപിച്ച് മാസങ്ങൾക്കുമുൻപ് മൂന്ന് യു പി സ്വദേശികളെ ഗോരക്ഷാഗൂണ്ടകൾ കൊലപ്പെടുത്തിയത് ഛത്തീസ്‌ഗഡിലാണ്.

സത്യത്തിൽ പശുവല്ല പ്രശ്നമെന്നും പശുവിനെ മുൻനിർത്തി നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവുമാണ് ഇതെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീർ, ഝാർഖണ്ഡ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ.

ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്തും തീവ്ര വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചും കള്ളങ്ങളിൽ അഭിരമിച്ചുമാണ് ബിജെപിയുടെ വളർച്ച. ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബി ജെ പി രാഷ്ട്രീയപ്രവർത്തനരീതി മൂന്നാം മോദി സർക്കാരും തുടരുകയാണ്.

മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച ഇടപെടലിലൂടെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മാത്രമേ ഇവയെ ചെറുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.