Skip to main content

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സഖാവ് എം എം ലോറൻസിന്റേത്‌

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ്‌ നേതാവിനെയാണ്‌ സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്‌.
അരനൂറ്റാണ്ടിലേറെ അദ്ദേഹവുമായി അടുത്ത്‌ പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരിക്കുമ്പോഴാണ്‌ അദ്ദേഹവുമായി അടുത്ത്‌ പരിചയപ്പെടുന്നത്‌. തുടർന്നിങ്ങോട്ട്‌ എക്കാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയജീവിതത്തിൽ പ്രചോദനം പകരുന്നതായിരുന്നു. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. ഇടപ്പള്ളി സമര നായകനായിരുന്ന അദ്ദേഹത്തിന്‌ ക്രൂരമായ പൊലീസ്‌ മർദനത്തിനിരയാകേണ്ടി വന്നു. രണ്ടുവർഷത്തോളമാണ്‌ അദ്ദേഹത്തെ ജയിലിലടച്ചത്‌. അടിയന്തരാവസ്ഥാ കാലത്തും അദ്ദേഹം ദീർഘനാൾ ജയിലിലടയ്‌ക്കപ്പെട്ടു. പൊലീസ്‌ മർദനത്തിനും തടവറകൾക്കും അദ്ദേഹത്തിലെ പോരാളിയെ തളർത്താനായില്ല. വർധിതവീര്യത്തോടെ അദ്ദേഹം സാധാരണക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ സമരരംഗത്ത്‌ സജീവമായി.
എൽഡിഎഫ്‌ കൺവീനർ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി ലഭിച്ച അവസരങ്ങളെല്ലാം സാധാരണക്കാന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. ജനപ്രതിനിധിയെന്ന നിലയിൽ ലോക്‌സഭയെയും അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള സമരവേദിയാക്കി മാറ്റി.
അടുത്തിടെ എറണാകുളത്ത്‌ പോയപ്പോൾ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. കേരളത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമാണ്‌ അവസാന കൂടിക്കാഴ്‌ചയിലും അദ്ദേഹം സംസാരിച്ചത്‌. സ. എം എം ലോറൻസിന്റെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനാകെയും തീരാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.