Skip to main content

മോദി അധികാരത്തിൽ വന്നപ്പോൾ ഒരു ഡോളറിന് 58.88 രൂപ മൂല്യം ഉണ്ടായിരുന്നത് ഒരു ഡോളറിന് 85.77 രൂപ ആയത് ആരുടെ അഴിമതിമൂലമാണ്?

ആരുടെ അഴിമതിമൂലമാണ് മോദിജി താങ്കൾ അധികാരത്തിൽ വന്നപ്പോൾ ഒരു ഡോളറിന് 58.88 രൂപ മൂല്യം ഉണ്ടായിരുന്ന രൂപയ്ക്ക് ഇന്ന് വിദേശവിനിമയ കമ്പോളത്തിൽ ഒരു ഡോളറിന് 85.77 രൂപ ആയത്?
എന്തേ ഇങ്ങനെ ചോദിക്കാൻ കാരണം എന്നായിരിക്കും നിങ്ങൾ ആലോചിക്കുക. മോദി ഭരണംപോലെ അഴിമതി നിറഞ്ഞൊരു ഭരണം ഇന്ത്യാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും ഈ അഴിമതികൊണ്ടല്ല രൂപയുടെ മൂല്യം ഇടിഞ്ഞത്. എന്നാൽ 2013-ൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിന്റെ അഴിമതിമൂലമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത് എന്നതായിരുന്നു.
പിന്നെ, എന്താണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം?
വിദേശ വിനിമയ കമ്പോളത്തിൽ ഒരു രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ആ നാണയത്തിന്റെ ഡോളറിനെ അപേക്ഷിച്ചുള്ള ഡിമാന്റും സപ്ലൈയും അനുസരിച്ചാണ്.
മൂന്ന് കാര്യങ്ങളാണ് മുഖ്യമായും സംഭവിച്ചിരിക്കുന്നത്.
ഒന്ന്, ഇന്ത്യയിൽ ഡോളറിന്റെ ഡിമാന്റ് കൂടി. ഇതിനു മുഖ്യകാരണം വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം പിൻവലിക്കാൻ തുടങ്ങിയതുകൊണ്ടാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം 2024 സെപ്തംബറിൽ 70,000 കോടി ഡോളർ ആയിരുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ വിദേശനാണയ ശേഖരം ഇന്ത്യയുടേതായിരുന്നു. പക്ഷേ, ചൈനയിലെ വിദേശനാണയ ശേഖരം വിദേശ വ്യാപാരത്തിലെ മിച്ചംകൊണ്ട് അവർ നേടിയതാണ്. ഇന്ത്യയ്ക്കാവട്ടെ, വിദേശ വ്യാപാരം എന്നും കമ്മിയാണ്. എന്നിട്ടും ഇത്ര വലിയ വിദേശനാണയ ശേഖരം എങ്ങനെ ഇന്ത്യയ്ക്ക് സമാഹരിക്കാൻ കഴിഞ്ഞു?
കയറ്റുമതി ചെയ്യുമ്പോൾ മാത്രമല്ല, വിദേശനിക്ഷേപം വരുമ്പോഴും നമുക്ക് വിദേശനാണയം കിട്ടും. ഈ വിദേശനാണയം റിസർവ്വ് ബാങ്കിന് കൊടുത്ത് രൂപയായി മാറ്റിയിട്ടാണ് വിദേശനിക്ഷേപകർ സ്റ്റോക്ക് മാർക്കറ്റിലും മറ്റും നിക്ഷേപം നടത്തുന്നത്. ഇത്തരത്തിൽ നിക്ഷേപം ആകർഷിക്കാൻ ഒട്ടേറെ നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യാ സർക്കാരിന്റെ ധനനയത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം. ഇതിൽ നമ്മൾ വിജയിക്കുകയും ചെയ്തു.
പക്ഷേ, ഇപ്പോൾ അമേരിക്ക പ്രതീക്ഷിച്ചതുപോലെ അവരുടെ പലിശനിരക്ക് താഴ്ത്തിയില്ല. ഇതുമൂലം അമേരിക്കൻ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിലേക്കുവന്ന മൂലധനം തിരിച്ച് അമേരിക്കയിലേക്ക് പോവുകയാണ്. വിദേശമൂലധനം തിരിച്ചുപോകുമ്പോൾ അവരുടെ കൈയിലുള്ള രൂപ ഡോളറായി മാറ്റും. നമ്മുടെ വിദേശനാണയ ശേഖരം കുറയും. സെപ്തംബറിൽ 70,000 കോടി ഡോളർ ഉണ്ടായിരുന്ന ഇന്ത്യയുടെ വിദേശനാണയം ഇന്ന് 64,000 കോടി ഡോളറായി കുറഞ്ഞു.
രണ്ടാമതൊരു കാരണം ഇന്ത്യയുടെ കയറ്റുമതി വർദ്ധിക്കുന്നില്ലായെന്നുള്ളതാണ്. ഇന്ത്യയുടെ കയറ്റുമതി ഒക്ടോബർ മാസത്തിൽ 3920 കോടി ഡോളർ ആയിരുന്നത് നവംബറിൽ 3211 കോടി ഡോളറായി ഇടിഞ്ഞു. ഡിസംബറിലും സ്ഥിതി ഇതുതന്നെയാണെന്ന് കരുതപ്പെടുന്നു. എന്നുവച്ചാൽ ഇന്ത്യയുടെ വ്യാപാരകമ്മി നികത്താൻ കൂടുതൽ ഡോളർ വേണ്ടിവരും.
മൂന്നാമതൊരു കാരണമുണ്ട്. ഇന്ത്യയിലെ വിലക്കയറ്റം അമേരിക്കയെ അപേക്ഷിച്ച് ഉയർന്നതാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ നാണയത്തിന്റെ മൂല്യം ഇടിയും. നാണയംകൊണ്ട് പഴയ അത്ര സാധനങ്ങൾ വാങ്ങാൻ കഴിയില്ല. അത് വിദേശ കൈമാറ്റത്തിനും ബാധകമാണ്.
അങ്ങനെ 2024 അവസാനിക്കുന്നത് ഒരു മുന്നറിയിപ്പോടെയാണ്. കാര്യങ്ങൾ അത്ര പന്തിയല്ല. സമ്പദ്ഘടനയുടെ സ്ഥിതി പരിങ്ങലിലാണ്. അതിന്റെ നിലനിൽപ്പ് വിദേശമൂലധന വരവിനെ ആശ്രയിച്ചിരിക്കുന്നു. തീവ്രദേശീയതയൊക്കെ പറയുമെങ്കിലും മോദിയുടെ നിലനിൽപ്പ് വിദേശമൂലധനത്തിനുള്ള പാദസേവയിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.