Skip to main content

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം

പ്രതിവർഷം കേരളത്തിന്‌ വേണ്ടത്‌ 4,200 കോടിരൂപയുടെ സ്പിരിറ്റാണ്. ഇത്‌ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനായാൽ വരുമാനവും തൊഴിലും ലഭിക്കും. നിലവിൽ ജിഎസ്‌ടി നഷ്‌ടം മാത്രം 210 കോടി രൂപയാണ്‌. എഥനോൾ ഫാക്ടറിക്കെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുരൂഹമാണ്.

നിലവിൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് സ്‌പിരിറ്റ്‌ വരുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം. മഹാരാഷ്‌ട്രയിലെ സ്പിരിറ്റ് കമ്പനികളുമായി ചർച്ച നടത്തിയോയെന്ന് ചെന്നിത്തല പറയണം.

എഥനോൾ നിർമാണ യൂണിറ്റിന്‌ അനുമതി നൽകിയത് ചർച്ചയില്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്‌. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രഹസ്യരേഖ എന്ന പേരിൽ പുറത്തുവിട്ടത്‌ 16ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ കുറിപ്പാണ്. 13 ദിവസം മുമ്പ് സർക്കാർ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്ത മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ്‌ എങ്ങനെയാണ് രഹസ്യരേഖയാവുന്നത്‌.

പുതിയ മദ്യക്കമ്പനികൾക്ക് അനുമതി നൽകാമെന്ന് 2022-23ലെ മദ്യനയത്തിലും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉല്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് 2023–24ലെ മദ്യനയത്തിലും പറയുന്നുണ്ട്. അതുപ്രകാരമാണ് ഒയാസിസിന്റെ അപേക്ഷ പരിഗണിച്ചത്. എഥനോൾ യൂണിറ്റ് തുടങ്ങാനായി 2023 നവംബർ 30നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ നൽകിയത്. തുടർന്ന് പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് പ്രാരംഭാനുമതി നൽകി.

പാലക്കാട്‌ എഥനോൾ നിർമാണ പ്ലാന്റിനായി ഒരുതുള്ളി ഭൂഗർഭജലംപോലും എടുക്കില്ല. ഇത്‌ സർക്കാരിന്റെ ഉറപ്പാണ്‌. 2,26,000 ദശലക്ഷം ലിറ്റർ ആണ്‌ മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി. പാലക്കാട്‌ മുനിസിപ്പാലിറ്റിക്കും പിരായിരി, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്‌, മുണ്ടൂർ, പുതുശേരി പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതിദിനം 81.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. ഒരു വർഷം 29747.5 ദശലക്ഷം ലിറ്റർ. അതായത്‌ ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.16 ശതമാനം. കുടിവെള്ളത്തിന്‌ പരമാവധി 96 ദശലക്ഷം ലിറ്ററാണ്‌ മലമ്പുഴ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌. 10 വർഷത്തിനിടെ ജലദൗർലഭ്യംകൊണ്ട്‌ ഡാമിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നിട്ടില്ല. കൃഷിക്ക് നൽകുന്ന വെള്ളത്തിനും ദൗർലഭ്യമില്ല. എഥനോൾ നിർമാണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമ്പോൾ വേണ്ടത് 0.5 ദശ ലക്ഷം ലിറ്റർ മാത്രം.

മലമ്പുഴയിൽനിന്ന്‌ കിൻഫ്രയിലേക്കും പാലക്കാട്‌ ഐഐടിയിലേക്കും പ്രതിദിനം 10 ദശലക്ഷം വെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ ലൈനിൽനിന്നാണ് പ്ലാന്റിനും കുടിവെള്ളം നൽകുക. 2015 ജനുവരി 31ന് ഉമ്മൻചാണ്ടിയുടെ കാലത്താണ് കിൻഫ്രയിലേക്ക് വെള്ളം നൽകാൻ പദ്ധതി നടപ്പിലാക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജപ്രചാരണങ്ങളും ആസൂത്രിതമായി തുടരുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.