Skip to main content

ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിഏഴാം വാർഷികമാണ് ഇന്ന്. ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യനെക്കുറിച്ചായിരുന്നു മഹാത്മാഗാന്ധി എക്കാലവും ആലോചിച്ചിരുന്നത്. അവരുടെ കണ്ണീരൊപ്പാനായിരുന്നു അദ്ദേഹം ജീവിതം മാറ്റിവച്ചത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി അചഞ്ചലമായി നിലകൊണ്ടതാണ് ഹിന്ദുത്വ വർഗീയവാദികൾ അദ്ദേഹത്തെ വധിക്കാൻ കാരണമായത്. ഗാന്ധിജിയെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈകളിലാണ് രാജ്യഭരണം. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത് രാഷ്ട്രപിതാവാണ് എന്നത് ഖേദകരമാണ്. ഗാന്ധിയെ നിരാകരിക്കുന്നതുവഴി ഒരു നൂറ്റാണ്ടിന്റെ സമരമൂല്യങ്ങളെയാണ് അവർ മായ്ക്കാൻ ശ്രമിക്കുന്നത്. ഗാന്ധിയും ദേശീയപ്രസ്ഥാനവും ഉയർത്തിയ മൂല്യങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സന്ദർഭമാണിത്. ആ മൂല്യങ്ങളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് പുതിയ മാറ്റത്തിലേക്ക് ഇന്ത്യ പോവുകതന്നെ ചെയ്യും.
ഇന്ത്യയിൽ ഗാന്ധിജി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. അദ്ദേഹത്തിന്റെ ഈ രക്തസാക്ഷി ദിനത്തിലും രാജ്യത്തെ അന്നമൂട്ടുന്ന കർഷകർ ഉത്തരേന്ത്യയിൽ സമരത്തിലാണ്. രാജ്യത്താകെ ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ഒരുപിടി സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും കൂടുതൽ കൂടുതൽ ചവിട്ടിയരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന സംഘപരിവാറിന്റെ സങ്കുചിതദേശീയതയെ ചെറുത്ത് സർവ്വരേയും ഉൾക്കൊള്ളുന്ന വിമോചനാത്‌മകമായ ദേശീയതയെ പകരം വയ്ക്കുന്ന പോരാട്ടത്തിനുള്ള ഊർജമാണ് ജനുവരി 30 നമുക്ക് നൽകുന്നത്.
മഹാത്മജിയുടെ സ്മരണകൾക്ക് മുന്നിൽ നൂറുപുഷ്പങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.