Skip to main content

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം. ഇത് ക്ഷമിക്കാൻ പറ്റാത്തതാണ്. കോർപ്പറേറ്റുകൾക്ക് കോടികൾ ആനുകൂല്യങ്ങൾ കോരിച്ചൊരിയുന്നവർ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്.

ഭിന്നശേഷി മേഖലയിലെ സംഘടനകളും സാമൂഹ്യപ്രവർത്തകരും ഒന്നടങ്കം ദീർഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബജറ്റ് നീക്കിവെപ്പ് ആവശ്യത്തെ പുറംകാൽ കൊണ്ട് തട്ടി തെറിപ്പിച്ചിരിക്കുകയാണ് ബജറ്റിൽ. നാമമാത്രമായ വർദ്ധനമാത്രം ഭിന്നശേഷി ശാക്തീകരണത്തിനായുള്ള വകുപ്പുതല പ്രവർത്തനങ്ങൾക്ക് നീക്കിവച്ച് ഭിന്നശേഷി സഹോദരങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിശ്രമമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. ആകെ ബജറ്റ് വിഹിതത്തിൻ്റെ 0.025 ശതമാനം മാത്രമാണ് ഈ മേഖലക്കായുള്ള നീക്കിവെപ്പെന്നത് ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളോടുള്ള തുറന്ന അവജ്ഞ വിളിച്ചോതുന്നതാണ്.

കേന്ദ്ര സർക്കാർ അഭിമാനപദ്ധതിയായി അവതരിപ്പിച്ചു പോരുന്ന ആക്സസിബിൾ ഇന്ത്യ ക്യാമ്പയിനിനെയും ഭിന്നശേഷി അവകാശ നിയമത്തിൻ്റെ നടത്തിപ്പിനെയും പുല്ലുവില കല്പിക്കാത്ത സമീപനമാണ് ബജറ്റ് വിഹിതം നോക്കിയാൽ കാണുക. ഈ പ്രവർത്തനങ്ങൾക്ക് 2022-23 ബജറ്റിൽ അനുവദിച്ചതിൻ്റെ പകുതിയിൽ താഴേക്ക് കുറച്ചിരിക്കുകയാണ് ഈ ബജറ്റിലെ വിഹിതം.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള നീക്കിവെപ്പിലും വലിയ വെട്ടിച്ചുരുക്കലാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ഷേമ ഫണ്ടിൽ തുടർച്ചയായ രണ്ടു വർഷങ്ങളിൽ കുത്തനെ ഇടിവു വന്നതിനെപ്പറ്റി സാമ്പത്തിക സർവ്വേ മുന്നറിയിപ്പു നൽകിയിരുന്നതും കേന്ദ്രബജറ്റിൽ പാടെ അവഗണിച്ചു.

നാമമാത്രമായ സ്ഥാപനങ്ങൾക്ക് നേരിയ വിഹിതവർദ്ധന വരുത്തിയതുകൊണ്ട് മറച്ചുവെക്കാവുന്നതും മറികടക്കാവുന്നതുമായ പ്രതിസന്ധിയല്ല ഈ ബജറ്റ് മൊത്തത്തിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തന മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. അതി തീവ്രമായ പ്രതിസന്ധിയിലേക്ക് ഭിന്നശേഷിക്ഷേമ പ്രവർത്തനങ്ങളാകെ പതിക്കുമെന്ന് വ്യക്തമാക്കിത്തരികയാണ് ഈ ബജറ്റ്.

പാവപ്പെട്ടവരോടും അരികുവല്കൃതരോടുമുള്ള പരിഗണന തൊട്ടുതീണ്ടാത്തതിന് മകുടോദാഹരണമാണ് ഇന്ദിര ഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതിയ്ക്കുള്ള വിഹിതം തെല്ലു പോലും കൂട്ടാതെയുള്ള ബജറ്റ് പ്രഖ്യാപനം. പെൻഷൻ വർധന നിർബന്ധമായും വേണമെന്ന പാർലമെണ്ടറി സ്ഥിരംസമിതി യുടെ ശുപാർശകളെ പോലും കാറ്റിൽ പറത്തിയിരിക്കുകയാണ് ധനമന്ത്രി ബജറ്റിൽ. 2012ൽ നൽകിപ്പോരുന്ന മുന്നൂറുരൂപയാണ് ഈ ബജറ്റിനു ശേഷവും പെൻഷനായി ഇവർക്ക് ലഭിക്കുക. വേണ്ടത്ര തൊഴിലവസരം ലഭ്യമല്ലാത്തവരായ ഭിന്നശേഷി ജനതയുടെ ഏകാശ്രയമായ പെൻഷനോടുള്ള ഈ സമീപനം നടുക്കമുളവാക്കുന്നതാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.