Skip to main content

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും ഏറ്റുവാങ്ങി

പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ എന്നും മുന്നിൽ ഉണ്ടാകാറുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായിക്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി അവർ ഉയർത്തുകയാണ്. ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും ഏറ്റുവാങ്ങി. സംഭാവനകളിലൂടെ മാത്രമല്ല, മറിച്ച് തങ്ങളുടെ അദ്ധ്വാനത്തിലൂടെയാണ് ഈ തുക ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചതെന്നത് അഭിമാനകരമായ കാര്യമാണ്. ആക്രി ശേഖരിച്ചും ഭക്ഷ്യ സ്റ്റാളുകൾ നടത്തിയും കൂലിപ്പണി ചെയ്തും പുസ്തകങ്ങൾ വിറ്റും തുക ശേഖരിക്കാൻ അദ്ധ്വാനിച്ച യുവാക്കൾക്കൊപ്പം സഹായങ്ങളുമായി ഈ നാടു കൂടി പങ്കു ചേർന്നു. മാതൃകാപരമായ പ്രവർത്തനത്തിനു ഡിവൈഎഫ്ഐയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അഭിവാദ്യങ്ങൾ.

 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.