Skip to main content

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്. സുതാര്യമായും കാര്യക്ഷമതയോടെയും സമയബന്ധിതമായും നിയമനങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെതിരെ അപകീര്‍ത്തികരമായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കമ്മീഷന്‍ അതത് സമയം നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

2023 മുതല്‍ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ മുന്‍കൂര്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് നിയമന നടപടികള്‍ നടത്തി വരുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്താന്‍ സഹായകമായിട്ടുണ്ട്. പരീക്ഷ കഴിഞ്ഞാലുടന്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അവ കൂടി പരിശോധിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തുകയും ചെയ്തുവരുന്നു. റാങ്ക് പട്ടികകള്‍, നിയമന ശിപാര്‍ശകള്‍ എന്നിവയില്‍ പിശകുകള്‍ ഉണ്ടാകാതിരി ക്കാന്‍ കുറ്റമറ്റ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒരു കലണ്ടര്‍ വര്‍ഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം എല്ലാ നിയമനാധികാരികള്‍ക്കും നല്‍കിവരുന്നുണ്ട്. റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമന ശിപാര്‍ശകള്‍ നല്‍കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ എല്ലാ റാങ്ക് പട്ടികകളില്‍ നിന്നും പരമാവധി നിയമനം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഒഴിവുണ്ടായിരുന്നിട്ടും പി.എസ്.സി.യില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം നിലവിലില്ല.

കേരളാ പി.എസ്.സി.യുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതി യിലും യാതൊരു ആശങ്കയ്ക്കും ഇടനല്‍കാത്ത തരത്തിലും തന്നെയാണ് നടന്നുവരുന്നത്. ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ്) വകുപ്പ് ആവശ്യമായ പരിശോധനകളും നടത്തിവരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.