Skip to main content

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്. വർഷങ്ങളായി നികുതി വിഭജനത്തിൽ കേരളത്തിന്റെ വിഹിതം തുടർച്ചയായി വെട്ടിക്കുറച്ചിട്ടുണ്ട്. 1971 ൽ, കേരളത്തിന്റെ ജനസംഖ്യ 3.89 ശതമാനമായിരുന്നു. കാലയളവിൽ പത്താം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിന് ലഭിച്ചിരുന്ന മൊത്തം നികുതി വിഹിതം 3.87 ശതമാനമായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് വീണ്ടും 1.925 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ ജനസംഖ്യാ വിഹിതം വച്ച് താരതമ്യപ്പെടുത്തുകയാണെങ്കിൽ, 2011ലെ സെൻസക്സ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യാ വിഹിതം 2.75 ശതമാനമായിരുന്നു. അതിലും വളരെ താഴെയാണ് നിലവിലെ നികുതി വിഹിതം

കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, ആസാം, കർണാടക, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി 21 സംസ്ഥാനങ്ങളിൽ നികുതി വിഹിതത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകുന്നത്. ജനസംഖ്യ, വരുമാനം, വിസ്തീർണ്ണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരോ സംസ്ഥാനങ്ങൾക്കുമുള്ള നികുതിവിഹിതത്തിന്റെ ശതമാനം നിർണ്ണയിക്കാൻ ആർട്ടിക്കിൾ 280(3)(A) പ്രകാരം ധനകാര്യ കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ടെന്ന് മറുപടിയിൽ പരാമർശിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ വിഹിതത്തിലെ കുറവിന് പ്രത്യേക കാരണമൊന്നും ധനമന്ത്രി വിശദീകരിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ വികസന സൂചകങ്ങളിൽ മികവ് പുലർത്തിയ കേരളം പോലുള്ള ഒരു സംസ്ഥാനത്തിനെതിരെ ഈ മാനദണ്ഡങ്ങൾ എങ്ങനെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കാനും ധനമന്ത്രി തയ്യാറായില്ല.

 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.