Skip to main content

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താക്കളിലൊരാളായ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ, ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഘട്ടത്തിൽ ഈ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ സമരത്തിന്റെ ഓർമ്മകൾ എതൊരാളിലും പോരാട്ടവീര്യം നിറയ്ക്കുന്നതാണ്. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് കർഷക തൊഴിലാളികളോട് പണിമുടക്ക് സമരം നടത്താൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. സാധാരണയായി തൊഴിൽ സംബന്ധിയായ വിഷയങ്ങളിലാണ് പണിമുടക്കം നടക്കാറുള്ളത് എന്നിരിക്കെ നമ്മുടെ കേരളത്തിൽ വിദ്യാഭ്യാസത്തിനായും നവോത്ഥാന പോരാട്ടത്തിന്റെ ഭാഗമായും തൊഴിലാളി പണി മുടക്കി. അന്ന് അയ്യങ്കാളി കണ്ട സ്വപ്നം കേരളത്തിൽ സാക്ഷാത്കരിക്കുന്നതിൽ, വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പിന്നീട് കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരുകൾ മുൻകൈ എടുത്തു. സമുദായത്തിൽ നിന്ന് പത്ത് ബി എ ക്കാരെ കണ്ട് കണ്ണടക്കണമെന്ന അയ്യങ്കാളിയുടെ ആഗ്രഹം അദ്ദേഹം മരണപ്പെടുന്നത് വരെ നടപ്പിലായിരുന്നില്ല. എന്നാൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമം ഈ ആഗ്രഹസാക്ഷാത്കാരത്തിനുള്ള കവാടമായി മാറി. ബി.എക്കാരും എം.എക്കാരും ഉയർന്നുവന്നു. എവിടെയൊക്കെ പ്രവേശനം നിഷേധിക്കപ്പെട്ടുവോ അവിടങ്ങളിലെല്ലാം ചരിത്രം സൃഷ്ടിക്കപ്പെടുകയും പിന്നീട് സ്വാഭാവികമായൊരു കാര്യമായി മാറുകയും ചെയ്തു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ഈ മാറ്റങ്ങളിലൂടെ നമുക്ക് സാധിച്ചു. ഇന്ന് എല്ലാവർക്കും വിദ്യാഭ്യാസം എന്നതിൽ നിന്ന് ഒരു പടി കൂടി ഉയർന്ന് എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടാൻ നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
കേരളം വിവേചനത്തിന്മേൽ വിമോചനം സാധ്യമാക്കി. അയ്യങ്കാളിയെ ഓർക്കുമ്പോൾ നാം പങ്കുവെക്കുന്ന ചരിത്രം കേരളത്തിന്റെ മാറ്റത്തിന്റേത് കൂടിയാണ്. മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാം.
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.