Skip to main content

തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസ്സിന്റെ തുടർച്ചയായ ശ്രമങ്ങളിൽ ശക്തമായി ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________
തലസ്ഥാന ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ്സിന്റെ തുടര്‍ച്ചയായ ശ്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടര്‍ച്ചയായ അക്രമ സംഭവങ്ങളാണ്‌ തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്‌എസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പാര്‍ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെ കഴിഞ്ഞ ദിവസമാണ്‌ അക്രമമുണ്ടായത്‌. തുടര്‍ന്ന്‌ പാര്‍ടി ജില്ലാ സെക്രട്ടറിയുടെ വീടിന്‌ നേരെയും അക്രമം ഉണ്ടായിരിക്കുകയാണ്‌. ഏകപക്ഷീയമായ അക്രമങ്ങളാണ്‌ ആര്‍എസ്‌എസ്‌ നടത്തുന്നത്. തിരുവനന്തപുരം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന നടപടികള്‍ക്കെതിരായി എൽഡിഎഫ്‌ നടത്തിയ ജാഥക്ക്‌ നേരെയും അക്രമമുണ്ടായി. വനിതാ കൗണ്‍സിലര്‍ക്ക്‌ നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. വട്ടിയൂര്‍ക്കാവ്‌, നെട്ടയം ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്ക്‌ നേരെയും അക്രമം ഉണ്ടായി. മണികണ്‌ഠേശ്വരത്ത്‌ അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക്‌ നേരെയും ആര്‍എസ്‌എസ്‌ അക്രമം നടത്തുകയുണ്ടായി.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ്‌ ബിജെപിക്ക് ഉണ്ടായത്‌. ഈ സാഹചര്യത്തില്‍ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന പരിശ്രമമാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യംവെക്കുന്നതെന്ന്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.