Skip to main content

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം. ചണ്ഡിഗഡിലെ വൈദ്യുതിമേഖല അപ്പാടെ കുത്തക കമ്പനിയായ ആർപി– സഞ്‌ജയ്‌ ഗോയങ്ക (ആർപിഎസ്‌ജി) ഗ്രൂപ്പിന്‌ കൈമാറാനാണ്‌ നീക്കം. ഈ നടപടികൾ ഉടൻ പിൻവലിച്ച് സമരം ചെയ്യുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച നടത്തണം.

ആർപിഎസ്‌ജിയുടെ ഉപകമ്പനി എമിനന്റ്‌ ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡുമായി (ഇഇഡിഎൽ) വൈദ്യുതിമേഖല ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ചണ്ഡിഗഡ്‌ ഭരണകേന്ദ്രം ഒപ്പുവച്ചിരുന്നു. 871 കോടി രൂപ നിക്ഷേപത്തുക ഇഇഡിഎൽ കഴിഞ്ഞ ദിവസം കൈമാറി. ഫെബ്രുവരി ആദ്യ വാരത്തോടെ വൈദ്യുതി വകുപ്പിന്‌ കീഴിലുള്ള ഓഫീസുകളും മറ്റും ഇഇഡിഎല്ലിന്‌ കൈമാറാനാണ്‌ നീക്കം. ഏതാനും വർഷമായി ശരാശരി 250 കോടി രൂപയാണ്‌ വാർഷിക ലാഭം. ലാഭത്തിലുള്ള സ്ഥാപനത്തെ വെറും 175 കോടി രൂപ അടിസ്ഥാനവിലയിട്ടാണ്‌ ലേലത്തിൽ വച്ചത്.

ചണ്ഡിഗഡിലെ ഇലക്‌ട്രിസിറ്റി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പ്രായമായവരും സ്ത്രീകളും കുട്ടികളും സ്വകാര്യവൽക്കരണത്തിനെതിരെ കഴിഞ്ഞ 50 ദിവസമായി സമരം ചെയ്യുകയാണ്. എന്നാൽ സമരത്തെ അടിച്ചമർത്താൻ ജീവനക്കാർക്കെതിരെ എസ്‌മ പ്രയോ​ഗിക്കുകയായിരുന്നു. യുപിയിലും രാജസ്ഥാനിലും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിന് സമാനമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിൻ്റെ ഊർജ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.