Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

തലശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സിപിഐ എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്‌എസ്‌ - ബിജെപി നീക്കമാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ തൊഴില്‍ കഴിഞ്ഞ്‌ മടങ്ങവെ ഇരുളില്‍ പതിയിരുന്ന ആര്‍എസ്‌എസ്‌ സംഘം മൃഗീയമായാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. പരിശീലനം ലഭിച്ച ആളുകളാണ്‌ ഹരിദാസിന്റെ കൊലപാതകം നടത്തിയത്‌. ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ്‌ ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ട്‌. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്‌ത കൊലപാതകമാണിത്. രണ്ട്‌ പേരെ വകവരുത്തുമെന്ന്‌ കഴിഞ്ഞ ദിവസം ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷ്‌ കൊലവിളി നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ്‌ ഹരിദാസിനെ കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്‌എസുകാര്‍ അക്രമം നടത്താനുള്ള വിവിധ പദ്ധതികളാണ്‌ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നടത്തുന്നത്‌. ഇതിന്റെ മുന്നോടിയായി രണ്ട്‌ മാസം മുന്‍പ്‌ കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍എസ്‌എസുകാര്‍ക്കായി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി നടത്തി. 3000 ത്തില്‍ അധികം ആളുകളാണ്‌ ആ പരിപാടിയില്‍ പങ്കെടുത്തത്‌. അതില്‍ പങ്കെടുത്ത തലശേരിയില്‍ നിന്നുള്ള സംഘമാണ്‌ ഈ കൊലപാതകത്തിന്‌ പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്‌. ആര്‍എസ്‌എസ്‌ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സമഗ്രമായി ഒരു അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം.


ഈ അടുത്ത സമയത്ത്‌ ആര്‍എസ്‌എസ്‌ - ബിജെപി സംഘവും മറ്റു രാഷ്ട്രീയപാര്‍ടികളും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം ആക്രമണം നടത്തുകയാണ്‌. കഴിഞ്ഞ അഞ്ചര വര്‍ഷ കാലയളവില്‍ സ. ഹരിദാസടക്കം 22 പ്രവര്‍ത്തകരെയാണ്‌ പാര്‍ടിയ്‌ക്ക്‌ നഷ്ടമായത്‌. ഇതില്‍ 16 പേരെ കൊലപ്പെടുത്തിയതും ആര്‍എസ്‌എസാണ്‌. ആലപ്പുഴ ജില്ലയില്‍ ഷിബു, ജിഷ്‌ണു, മുഹമ്മദ്‌ മുഹസിന്‍, വള്ളികുന്നത്ത്‌ അഭിമന്യു, കണ്ണൂരില്‍ സി.വി രവീന്ദ്രന്‍, സി.വി ധനരാജ്‌, മോഹനന്‍, കണ്ണിപൊയ്യില്‍ ബാബു, ഹരിദാസ്‌, തിരുവനന്തപുരത്ത്‌ ടി സിരേഷ്‌ കുമാര്‍, കാസര്‍കോട്‌ അബൂബക്കര്‍ സിദ്ദിഖ്‌, തൃശൂരില്‍ ശശികുമാര്‍, പി.യു സനൂപ്‌, മലപ്പുറത്ത്‌ പി മുരളീധരന്‍, പത്തനംതിട്ടയില്‍ പി.ബി സന്ദീപ്‌, കൊല്ലത്ത്‌ ആര്‍ മണിലാല്‍ എന്നിവരെയാണ്‌ ആര്‍.എസ്‌.എസ്‌ കൊലപ്പെടുത്തിയത്‌. ആലപ്പുഴയില്‍ സിയാദ്‌, തിരുവനന്തപുരത്ത്‌ മിഥിലാജ്‌, ഹഖ്‌ മുഹമ്മദ്‌, കണ്ണൂരിലെ ധീരജ്‌ എന്നീ നാലു പേരെ കൊലപ്പെടുത്തിയത്‌ കോണ്‍ഗ്രസുകാരാണ്‌. എറണാകുളത്ത്‌ അഭിമന്യുവിനെ എസ്‌ഡിപിഐ ക്കാരും കാസര്‍കോട്‌ അബ്ദു റഹിമാനെ മുസ്‌ലീം ലീഗുകാരുമാണ്‌ കൊലപ്പെടുത്തിയത്‌.


കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി സിപിഐ എം നെ വിറപ്പിക്കാമെന്ന്‌ ആര്‍എസ്‌എസുകാര്‍ കരുതേണ്ട. ഇത്തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചുകൊണ്ടാണ്‌ കേരളത്തില്‍ സിപിഐ എം വളര്‍ന്നുവന്നത്‌. കണ്ണൂരിലും ഇത്തരത്തിലുള്ള അക്രമങ്ങളെ മുറിച്ച്‌ കടന്നാണ്‌ പാര്‍ടി വളര്‍ന്നത്‌. ഇതിനെയും അതിജീവിക്കാനുള്ള ശക്തി സിപിഐ എം ന് ഉണ്ട്. ആര്‍എസ്‌എസ്‌ - ബിജെപി സംഘം കൊലക്കത്തി താഴെവെക്കാന്‍ തയ്യാറല്ലെന്നാണ്‌ ഹരിദാസിന്റെ കൊലപാതകം തെളിയിക്കുന്നത്‌.
സിപിഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍പെടരുതെന്നും കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണം. ഹരിദാസിന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്‌ഠൂരവുമാണ്‌. കൊലപാതകത്തിനെതിരെ ബഹുജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്ന് അഭ്യർത്ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.