Skip to main content

ചിത്രകലയുടെ കുലപതിക്ക് ആദരാഞ്ജലി

ചിത്രങ്ങളുടെ വിസ്മയ ലോകം ബാക്കിയാക്കി ആർട്ടിസ്റ്റ് നമ്പൂതിരി യാത്രയാവുകയാണ്. മലയാളിയുടെ വായനാലോകത്തെ എഴുത്തോളം തന്നെ കാമ്പുറ്റതാക്കിയ ചിത്രങ്ങൾ കൊണ്ടാണ് ആർട്ടിസ്റ്റ് നമ്പൂതിരി ജനഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്. പ്രതിഭാധനരായ കെ സി എസ് പണിക്കർ, റോയ് ചൗധരി, എസ് ധന്പാൽ തുടങ്ങിയ ചിത്രകാരന്മാരുടെ ശിക്ഷണത്തിൽ വളർന്ന നമ്പൂതിരി പിന്നീട് കെസിഎസിന്റെ ചോളമണ്ഡലം കലാ ഗ്രാമത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ഇല്ലുസ്ട്രേഷനുകളിലൂടെ അനിർവചനീയ വിസ്മയമായിരുന്നു നമ്പൂതിരി. അരവിന്ദൻ സിനിമകളുടെ കലാസംവിധാനത്തിലൂടെ ചലച്ചിത്ര മേഖലയിലും കയ്യൊപ്പ് ചാർത്തിയ ഈ അതുല്യപ്രതിഭയുടെ വിടവാങ്ങൽ കലാകേരളത്തിന്റെ നികത്താനാവാത്ത വിടവായി അവശേഷിക്കും. ചിത്രകലയുടെ കുലപതിക്ക് ആദരാഞ്ജലി നേരുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.