Skip to main content

കെ ബാലകൃഷ്ണൻ നമ്പ്യാർ കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവ്

കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു കെ ബാലകൃഷ്ണൻ നമ്പ്യാർ.
കെ എസ് വൈ എഫിന്റെ രൂപീകരണത്തോടെയാണ് ബാലകൃഷ്ണൻ മാഷുമായുള്ള ബന്ധം ദൃഢപ്പെടുന്നത്. 1970കളുടെ തുടക്കം മുതലാണ് അദ്ദേഹവുമായുള്ള സൗഹൃദം ശക്തിപ്പെടുന്നത്. അദ്ധ്യാപനത്തോടൊപ്പം തന്നെ കണ്ണൂർ ജില്ലയിലാകെ കെ എസ് വൈ എഫിന്റെ പൊതുയോഗങ്ങളിൽ പ്രഭാഷകനായും അദ്ദേഹം സജീവമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലത്തെ സൗഹൃദമാണ് അദ്ദേഹവുമായിട്ടുള്ളത്. വ്യക്തിപരമായും രാഷ്ട്രീയമായുമുള്ള ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. പാർട്ടി നേതാവെന്ന നിലയിലും സംഘാടകൻ എന്ന നിലയിലും ലൈബ്രറി കൗൺസിൽ ഭാരവാഹിയായും മികവുറ്റ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
കെഎസ്ടിഎയുടെ പ്രഥമ ജനറൽ സെക്രട്ടറി, ഗ്രന്ഥശാല സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, സിപിഐ എം കണ്ണർ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. മാഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. സഖാവിന് ആദരാഞ്ജലി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.