Skip to main content

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മോറാഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യുവമുഖങ്ങളിലൊന്നിനെയാണ് സഖാവിന്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ബാലസംഘത്തിലൂടെ വളർന്ന് ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗം, തളിപ്പറമ്പ നഗരസഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളിൽ സഖാവ് പ്രവർത്തിച്ചു.

കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജർ, കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡന്റ്, കൈരളി വായനശാല പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ്,മോറാഴ ബാങ്ക് കെ സി ഇ യു യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുമ്പോഴാണ് സഖാവ് അകാലത്തിൽ വിടവാങ്ങുന്നത്. ചെറുപ്പകാലം തൊട്ടുതന്നെ വ്യക്തിപരമായി ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്ന സഖാവായിരുന്നു എ വി ബാബു. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞും ഇടപെട്ടും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു. ഏത് സന്നദ്ധ പ്രവർത്തനത്തിന്റെയും മുൻപന്തിയിൽ സഖാവുണ്ടാവും. സഹകരണമേഖലയിൽ തലയെടുപ്പോടെ പ്രവർത്തിക്കുന്ന സ്റ്റെംസ് സഹകരണ കോളേജിന് ഭൂമി കണ്ടെത്തുന്നതിനും യാഥാർഥ്യമാക്കുന്നതിലും ബാബു വഹിച്ച നേതൃപരമായ പങ്ക് ആർക്കും മറക്കാനാവില്ല.ഏൽപ്പിച്ച ചുമതലകളെല്ലാം കുറ്റമറ്റ നിലയിൽ പൂർത്തിയാക്കണമെന്നതിൽ നിർബന്ധമുള്ള സഖാവായിരുന്നു ബാബു.

ബാബുവിനെക്കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേണ്ടത് പാചകകലയിലുള്ള സഖാവിന്റെ വൈദഗ്ധ്യമാണ്. തളിപ്പറമ്പിലെത്തുന്ന എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും, പാർടി/ബഹുജനസംഘടനാ ജാഥകളിലെ അംഗങ്ങള്‍ക്കും കാലങ്ങളായി ഭക്ഷണമൊരുക്കിയത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി മുതലിങ്ങോട്ട് എല്ലാ നേതാക്കളും സഖാവിന്റെ രുചിവൈഭവം നേരിട്ട് അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു സഖാവ്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാർടിയോടൊപ്പം ഉറച്ചുനിന്ന് പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച ഊർജസ്വലനായ യുവനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. മരണവിവരം അറിഞ്ഞയുടൻ തന്നെ ആശുപത്രിയിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു. ബാബുവിന്റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നു, ആദരാഞ്ജലി അർപ്പിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.