Skip to main content

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു

കോൺഗ്രസിന്റെ പ്രതികരണശേഷിപോലും തകർക്കുന്നതാണ്‌ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിജിലൻസ്‌ കോടതിടെ വിധി. നിയമസഭാ തെരഞ്ഞെടുപ്പുവരെ പുകമറ സൃഷ്ടിക്കാൻ കാത്തുവച്ചിരുന്ന കേസ്‌ വഴിയിലിട്ടുടച്ച കുഴൽനാടനും കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരിക്കുകയാണ്.

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു. കോടതിയിൽനിന്നേറ്റ തിരിച്ചടി സംബന്ധിച്ച്‌ എന്തെങ്കിലും ചർച്ച നടത്താൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. കുഴൽനാടന്റെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്ത്‌ ആഘോഷിച്ചു. കോടതി കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ചർച്ച നടത്തേണ്ട വിഷയമായി മാധ്യമങ്ങൾക്ക്‌ തോന്നുന്നില്ല. മാധ്യമങ്ങളുടെ വർഗപരമായ നിലപാട്‌ ജനം തിരിച്ചറിയും. രാഷ്ട്രീയ പ്രേരിത ഹർജിയെന്ന്‌ കോടതിപോലും പറയുന്ന സാഹചര്യമുണ്ടായി. സിപിഐ എം നേരത്തേമുതൽ സ്വീകരിച്ച നിലപാടാണ്‌ കോടതിയും അംഗീകരിച്ചത്‌.

സിഎംആർഎല്ലിൽനിന്ന്‌ പണം സ്വീകരിച്ചവർക്കെതിരെ കേസില്ലാത്തത്‌ എന്തുകൊണ്ടെന്ന്‌ കോടതി ചോദിച്ചു. കമ്പനിയുടെ അപേക്ഷയിൽ മുഖ്യമന്ത്രി കുറിപ്പെഴുതിയത്‌ സാധാരണ നടപടിക്രമം മാത്രമെന്നും ഒരാനുകൂല്യവും മുഖ്യമന്ത്രിയും സർക്കാരും നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി. ആരോപണം തെറ്റെന്ന്‌ തെളിഞ്ഞാൽ മാപ്പ്‌ പറയുമെന്ന്‌ കുഴൽനാടൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്‌ അദ്ദേഹം തയ്യാറുണ്ടോയെന്ന്‌ വ്യക്തമാക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.