Skip to main content

ബിജെപി യുഗത്തിന്‌ അന്ത്യമാകും

ബിജെപി യുഗത്തിന്‌ അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം. രാജ്യം രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ്‌ അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ. പരാജയഭീതി കാരണമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനിയെയും അദാനിയെയും തള്ളിപ്പറഞ്ഞത്‌.

ലോക്‌സഭയിൽ 430 വരെ സീറ്റ്‌ കിട്ടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇപ്പോൾ 250 സീറ്റ്‌ പോലും കിട്ടില്ലെന്ന അവസ്ഥയിലാണ്‌. കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഏറെ പിറകോട്ടുപോകും. ഉത്തരേന്ത്യയിലും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനാവില്ല. അവിടെ കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലനിർത്താനുമാകില്ല. ഈ സാഹചര്യത്തിലാണ്‌ മോദി പച്ചയ്‌ക്ക്‌ വർഗീയം പറയാൻ തുടങ്ങിയത്‌. വികസനം പറഞ്ഞ്‌ വോട്ടുപിടിക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ വർഗീയ കാർഡ്‌ പുറത്തിറക്കിയത്‌. മോദിയെപോലെ ഇത്ര തരംതാഴ്‌ന്ന നിലയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ പ്രധാനമന്ത്രി വേറെയില്ല. ഇലക്ടറൽ ബോണ്ട്‌, വോട്ടിങ്‌ ശതമാനത്തിലെ ഇടിവ്‌, കെജ്‌രിവാളിന്റെ അറസ്‌റ്റും ജാമ്യവുമെല്ലാം ബിജെപിക്കെതിരായ ഘടകങ്ങളാണ്‌. മോദിയുടെ 10 വർഷ ഭരണത്തിൽ ഫാസിസം പടികടന്ന്‌ വീടിന്റെ വാതിലിന്‌ മുന്നിലെത്തി. ഇനിയൊരിക്കൽകൂടി അധികാരത്തിൽ വന്നാൽ അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഫാസിസ്‌റ്റ്‌ ഭരണ വ്യവസ്ഥയാണുണ്ടാകുക.

നാട്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ ഇനിയും സാധ്യതയുണ്ടെന്നാണ്‌ ഹരിയാന, ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്‌. ബിജെപിക്ക്‌ ഒറ്റ റാലി പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.