Skip to main content

സിപിഐ എം പോളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

26.06.2022

പ്രളയക്കെടുതിയിൽ മുങ്ങിയ അസം ജനതയ്‌ക്ക്‌ സഹായം ലഭ്യമാക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ബ്രഹ്‌മപുത്ര താഴ്‌വരയിലും ബരാക്‌ താഴ്‌വരയിലും മനുഷ്യജീവനും സ്വത്തുവകകൾക്കും വൻ നാശമുണ്ടായി. 35ൽ 32 ജില്ലയിലെ 60 ലക്ഷം പേർ നിലനിൽപ്പിനായി പൊരുതുകയാണ്‌. നൂറിൽപ്പരം മരണമുണ്ടായി. 1.08 ലക്ഷം ഹെക്ടറിൽ വിളകൾ മുങ്ങി. ഏകദേശം 2000 കിലോമീറ്റർ റോഡ്‌ നശിച്ചു. ആയിരക്കണക്കിനു കന്നുകാലികൾക്ക്‌ ജീവനാശം ഉണ്ടായി. മഹാരാഷ്‌ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കുതിരക്കച്ചവടത്തിൽ മുഴുകിയ കേന്ദ്രത്തിലെയും അസമിലെയും ബിജെപി സർക്കാരുകൾ പ്രളയം കൈകാര്യം ചെയ്യുന്നതിൽ പൂർണമായി പരാജയപ്പെട്ടു. ദുരിതബാധിതർക്ക്‌ ഭക്ഷണവും കുടിവെള്ളവും മരുന്നും എത്തിക്കാനോ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനോ ഫലപ്രദമായ ശ്രമം നടക്കുന്നില്ല. സ്ഥിതിഗതി നിരീക്ഷിക്കാനും ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കാനും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ സന്ദർശിച്ചിട്ടില്ല. ഇത്‌ അങ്ങേയറ്റം ഹൃദയശൂന്യമായ നിലപാടാണ്‌.അടിയന്തരമായി സഹായം എത്തിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ളവ ക്യാമ്പുകളിൽ എത്തിക്കണം. വീടും വസ്‌തുവകകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന്‌ സർക്കാർ നടപടി എടുക്കണം.അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകാനും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.