Skip to main content

തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_________________________________
തെരഞ്ഞെടുപ്പിന് ശേഷം സിപിഐ എം, ഇടതുമുന്നണി, പ്രതിപക്ഷ പാർടി കേഡർമാർക്കെതിരെ ബിജെപി അഴിച്ചുവിടുന്ന ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. മാർച്ച് 2ന് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ത്രിപുരയിൽ ജനാധിപത്യത്തിന്റെ പകൽക്കൊലയെ അടയാളപ്പെടുത്തുന്ന അക്രമമാണ് ബിജെപി അഴിച്ചുവിട്ടത്. തങ്ങളുടെ വോട്ട് വിഹിതത്തിന്റെ 10 ശതമാനത്തിലധികവും സഖ്യത്തിന് 11 സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ടുവെന്നും കുറഞ്ഞ ഭൂരിപക്ഷം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും അംഗീകരിക്കാൻ ബിജെപി തയ്യാറല്ല.

സംസ്ഥാനത്തുടനീളം സിപിഐ എം അനുഭാവികൾ ആക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകളും സ്വത്തുക്കളും ബിജെപി പ്രവർത്തകർ നശിപ്പിക്കുകയാണ്. ശാരീരിക ആക്രമണങ്ങൾ, പണം തട്ടിയെടുക്കൽ, സാധാരണക്കാരുടെ ഉപജീവനത്തിന് ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം സംഭവങ്ങളിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതിനിധി സംഘത്തെ കാണാൻ ഗവർണർക്ക് കഴിയാതിരുന്നതിനാൽ 668 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരകൾക്ക് ആവശ്യമായ സാമ്പത്തിക-ചികിത്സാ സഹായങ്ങൾ നൽകുന്നതിനും സംസ്ഥാന ഭരണകൂടവും നിയമപാലകരും അടിയന്തരമായി ഇടപെടണം

ത്രിപുരയിൽ ബിജെപി നടത്തുന്ന ഈ ജനാധിപത്യ കൊലപാതകത്തിനും ഭീകര രാഷ്ട്രീയത്തിനുമെതിരെ എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.