Skip to main content

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-----------------------------------------------------

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം

ഉൾപ്പെടെയുള്ള ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു. ഇത് കോടതിയലക്ഷ്യം മാത്രമല്ല, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും സുപ്രീം കോടതി നിർവചിച്ചിരിക്കുന്ന ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങൾക്കും നേരെയുള്ള കടന്നാക്രമണവുമാണ്. രാജ്യത്തെ പരമോന്നത കോടതിയോട് കാണിക്കുന്ന ഈ ധിക്കാരം മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ സ്വഭാവത്തിന്റെ ഉദാഹരണമാണ്. രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണ് ഓർഡിനൻസെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം സുപ്രീം കോടതിയെ അവഹേളിക്കലാണ്. ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് ദേശീയതാൽപ്പര്യത്തെ അവഗണിച്ചു എന്ന മട്ടിലാണ് ഈ വാദങ്ങൾ.

ഇത് ഡൽഹിയിലെ ജനങ്ങളെയും സർക്കാരിനെയും മാത്രമല്ല, ഭരണഘടനാപരമായ ഫെഡറൽ ചട്ടക്കൂട് കേന്ദ്ര സർക്കാർ ബുൾഡോസ് ചെയ്യുന്നതിനെ എതിർക്കുന്ന എല്ലാ പൗരന്മാരെയും ആശങ്കപ്പെടുത്തുന്നു. സ്വേച്ഛാധിപത്യപരമായ ഈ ഓർഡിനൻസ് പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.