Skip to main content

ഹരിയാനയിലെ വർഗീയ കലാപത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാനത്തെ ബിജെപി സർക്കാരിന്

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________
അഞ്ച് പേരുടെ മരണത്തിനും പലയിടങ്ങളിലും തീവെപ്പിനും ഇടയാക്കിയ, ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹിൽ തുടങ്ങി പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിച്ച വർഗീയ കലാപത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ്. സർക്കാരിന്റെ അലംഭാവവും ഒത്താശയും സംഭവങ്ങളെ കൂടുതൽ വഷളാക്കുകയാണുണ്ടായത്.

‘ബ്രജ് മണ്ഡൽ യാത്ര’ നടത്താനെന്ന വ്യാജേന ഹിന്ദുത്വ ശക്തികളായ ബജ്‌റംഗ് ദളും വിശ്വ ഹിന്ദുപരിഷത്തും സമൂഹ മാധ്യമങ്ങളിൽ അത്യന്തം പ്രകോപനപരമായ പ്രചാരണമാണ് നടത്തിയത്. നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിൽ പ്രതിയായ കുപ്രസിദ്ധനായ മോനു മനേസർ തന്റെ അനുയായികളോട് ബ്രജ് മണ്ഡൽ യാത്രയിൽ ചേരാൻ പരസ്യമായി ആഹ്വാനം നൽകുകയുണ്ടായി.

മോനു മാനേസറിനെതിരെ നടപടിയെടുക്കുന്നതിനു പകരം നൂഹിലെ പൗരന്മാരുടെ അഭ്യർത്ഥന മാനിക്കാതെ, അനിഷ്ട സംഭവങ്ങൾ തടയാനുള്ള മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതെ സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കാനുള്ള ഈ സംഘടിത ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അസന്നിഗ്ദ്ധമായി അപലപിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.