Skip to main content

ബിൾക്കിസ് ബാനു കേസ്, സുപ്രീംകോടതി വിധി സ്വാഗതാർഹം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
2002ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ ഗർഭിണിയായ ബിൽക്കിസ് ബാനുവിനെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്യുകയും പതിനാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നു. കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം വീണ്ടും ജയിലിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് ഉത്തരവിടാനുള്ള 'യോഗ്യത' ഗുജറാത്ത് സർക്കാരിനില്ല എന്നു വിധിച്ച സുപ്രീംകോടതി ഡിവിഷൻ ബഞ്ച്, കോടതിയെ കബലിപ്പിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് കൂട്ടുനിന്നുവെന്നും ശിക്ഷാ ഇളവ് ഉത്തരവിനെ ന്യായീകരിക്കുന്നതിനായി വസ്തുതകൾ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി. കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയുടെ അനന്തരഫലങ്ങൾ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ, സമൂഹത്തിൽ ശാന്തിയും സമാധാനവും ഒരു മിഥ്യാകല്പന മാത്രമായി ചുരുങ്ങുമെന്ന് നിശിതമായി വിധിയിൽ കോടതി പ്രസ്താവിക്കുന്നു. കേന്ദ്രസർക്കാരിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവിനുള്ള തീരുമാനം എടുത്തതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും അവരുടെ ഒപ്പം വസ്തുതകൾ മറച്ചുവെച്ച് കൊടതിയെ കബളിപ്പിക്കുന്നതിലും കേന്ദ്രസർക്കാരും ഒരേപോലെ പങ്കാളിയാണ്. കുറ്റകൃത്യങ്ങളുടെ തീവ്രതയും സമൂഹത്തിലും നിയമവാഴ്ചയിലും അവ ചെലുത്തുന്ന വലിയ ആഘാതവും ശിക്ഷാ ഇളവ് ഉത്തരവ് അവഗണിച്ചുവെന്നത് വ്യക്തമാണ്.

ഭരണഘടനാ ഉത്തരവാദിത്തം വഹിക്കുന്ന സർക്കാരുകൾ നിയമത്തിന്റെ സത്തയും അധികാരപരിധിയും ലംഘിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.