Skip to main content

ബിൾക്കിസ് ബാനു കേസ്, സുപ്രീംകോടതി വിധി സ്വാഗതാർഹം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
2002ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ ഗർഭിണിയായ ബിൽക്കിസ് ബാനുവിനെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്യുകയും പതിനാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നു. കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം വീണ്ടും ജയിലിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് ഉത്തരവിടാനുള്ള 'യോഗ്യത' ഗുജറാത്ത് സർക്കാരിനില്ല എന്നു വിധിച്ച സുപ്രീംകോടതി ഡിവിഷൻ ബഞ്ച്, കോടതിയെ കബലിപ്പിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് കൂട്ടുനിന്നുവെന്നും ശിക്ഷാ ഇളവ് ഉത്തരവിനെ ന്യായീകരിക്കുന്നതിനായി വസ്തുതകൾ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി. കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയുടെ അനന്തരഫലങ്ങൾ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ, സമൂഹത്തിൽ ശാന്തിയും സമാധാനവും ഒരു മിഥ്യാകല്പന മാത്രമായി ചുരുങ്ങുമെന്ന് നിശിതമായി വിധിയിൽ കോടതി പ്രസ്താവിക്കുന്നു. കേന്ദ്രസർക്കാരിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവിനുള്ള തീരുമാനം എടുത്തതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും അവരുടെ ഒപ്പം വസ്തുതകൾ മറച്ചുവെച്ച് കൊടതിയെ കബളിപ്പിക്കുന്നതിലും കേന്ദ്രസർക്കാരും ഒരേപോലെ പങ്കാളിയാണ്. കുറ്റകൃത്യങ്ങളുടെ തീവ്രതയും സമൂഹത്തിലും നിയമവാഴ്ചയിലും അവ ചെലുത്തുന്ന വലിയ ആഘാതവും ശിക്ഷാ ഇളവ് ഉത്തരവ് അവഗണിച്ചുവെന്നത് വ്യക്തമാണ്.

ഭരണഘടനാ ഉത്തരവാദിത്തം വഹിക്കുന്ന സർക്കാരുകൾ നിയമത്തിന്റെ സത്തയും അധികാരപരിധിയും ലംഘിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.