Skip to main content

ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചവർക്കും അഭിവാദ്യങ്ങൾ

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ അവഗണിച്ചും പോളിങ്‌ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്യുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച്‌ സമാധാനപൂർണമായാണ്‌ കേരളത്തിൽ പോളിങ്‌ പൂർത്തിയാക്കിയത്‌.
ബിജെപി ഭരണത്തിന്‌ കീഴിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്രനിർമിതിക്കുള്ള സംഘപരിവാർ ശ്രമങ്ങളും ജനസമക്ഷം അവതരിപ്പിച്ചാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും നിയമനിർമാണങ്ങളെയും ശക്തമായി എതിർക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിൽ അത്യന്താപേക്ഷിതമാണെന്ന്‌ വോട്ടർമാരെ ബോധ്യപ്പെടുത്താനും എൽഡിഎഫിനായി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെയും വോട്ടർമാരെ ഒരിക്കൽക്കൂടി ഓർമിപ്പിക്കാനും തെരഞ്ഞെടുപ്പ്‌ വേദിയായി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ തുറന്നുകാണിക്കാനും ഇടതുപക്ഷത്തിനായി. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളോട്‌ മികച്ച രീതിയിലുള്ള പ്രതികരണമാണ്‌ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. ഈ ഘടകങ്ങളെല്ലാം പോളിങിൽ പ്രതിഫലിക്കും. അശ്ലീലവും വ്യാജകഥകളും പ്രചരിപ്പിച്ചാണ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ്‌ യുഡിഎഫ്‌ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്‌. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫിനും ബിജെപിക്കും ഒപ്പം കൂടി. ബിജെപി, യുഡിഎഫ്‌, മാധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും. ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയാണ്‌ വോട്ടർമാരുടെ പ്രതികരണങ്ങൾ. എൽഡിഎഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം.
യുഡിഎഫിന്റെയും ബിജെപിയുടെയും കുതന്ത്രങ്ങളെയും അധിക്ഷേപങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച്‌ സമാധാനപൂർണമായി പ്രചരണപ്രവർത്തങ്ങളിൽ സജീവമാവുകയും എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്‌ത പ്രവർത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.