Skip to main content

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ജനവിധി ബിജെപിക്കുള്ള തിരിച്ചടി

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് വൻ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷം അവർക്ക് ലോക്‌സഭയിൽ നഷ്ടപ്പെട്ടു. 400 സീറ്റുകൾ നേടുമെന്ന് വീമ്പിളക്കിയ നരേന്ദ്ര മോദിക്ക് ചുറ്റും കെട്ടിപ്പടുത്ത അജയ്യതയുടെ പ്രതിച്ഛായയ്‌ക്കേറ്റ കനത്ത പ്രഹരമാണ് ഈ ജനവിധി.

വൻതോതിലുള്ള പണശക്തിയുടെയും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൻ്റെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെ എല്ലാ അതിരുകളും കടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്വേച്ഛാധിപത്യ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യാ കൂട്ടായ്മ മികവ് തെളിയിച്ചു. മോദിയും ബിജെപിയും നടത്തിയ വർഗീയ തെരഞ്ഞെടുപ്പ് പ്രചരണത്തെ ശക്തമായി ചെറുക്കാൻ സാധിച്ചു.

എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ നീതിയുക്തമായി മത്സരിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഫലം ബിജെപിക്കും എൻഡിഎയ്ക്കും ഇതിലും വലിയ തിരിച്ചടിയാകുമായിരുന്നു. നരേന്ദ്രമോദിയുടെ പ്രകോപനപരമായ വർഗീയ പ്രസംഗങ്ങൾ തടയുന്നതിലും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ കളങ്കമാണ്.

സിപിഐ എമ്മും ഇടതുപാർട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായും ലഭിച്ച ശേഷം കൂടുതൽ വിശദമായ വിശകലനം നടത്തും.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഉപജീവനമാർഗത്തിനും എതിരായ എല്ലാ ആക്രമണങ്ങളെയും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.