Skip to main content

സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം സമുചിതം ആചരിക്കുക

സഖാവ് അഴീക്കോടൻ രാഘവന്റെ 52-ാം രക്തസാക്ഷിത്വ ദിനം സെപ്റ്റംബർ 23 തിങ്കളാഴ്ച സമുചിതം ആചരിക്കണം. പതാക ഉയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനം ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും ദിനാചരണം സംഘടിപ്പിക്കണം.

1972 സെപ്‌തംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദ പൊയ്‌മുഖമണിഞ്ഞ ഒരുസംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് സഖാവ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടതുതീവ്രവാദ നിലപാടുകൾക്കും വലതു പരിഷ്കരണവാദത്തിനും എതിരെ പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പ്രസ്ഥാനത്തെ നയിച്ചു.

ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ നിയന്ത്രിത മോദി സർക്കാർ. ഒറ്റത്തെരഞ്ഞെടുപ്പിലൂടെ ഏകാധിപത്യം കൊണ്ടുവരാനുള്ള നടപടികളിലാണിപ്പോൾ. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംസ്ഥാനങ്ങളെ സംഘർഷഭരിതമാക്കിയും നേട്ടം കൊയ്യാനാണ്‌ ശ്രമം. വഴങ്ങാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ജനക്ഷേമഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. വലിയ ദുരന്തം നേരിട്ടിട്ടും സഹായിക്കുന്നില്ല. ദുരിതാശ്വാസ സഹായം പോലും മുടക്കാനുള്ള ശ്രമമാണ്‌ യുഡിഎഫിന്റേതും ബിജെപിയുടേതും.

കള്ളവാർത്തകൾ ചമച്ച്‌ അവർക്ക്‌ പിന്തുണ നൽകുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. ജനവിരുദ്ധമാണ്‌ ഇവരുടെ പ്രവർത്തനമെന്ന്‌ കേരളം തിരിച്ചറിയുന്നുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.