Skip to main content

സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌

16.06.2022

കേരളത്തിന്റെ വികസനം സാധ്യമാക്കാൻ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. കേരള വികസനം കേന്ദ്രഫണ്ടിനെമാത്രം ആശ്രയിച്ച്‌ സാധ്യമാകില്ല. കേരളത്തിനകത്തുനിന്ന്‌ പരമാവധി വിഭവം സമാഹരിക്കണം. അത്‌ സാധ്യമാകണമെങ്കിൽ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌. എന്നാൽ, കോൺഗ്രസും ബിജെപിയും പൊതുമേഖലയെ സ്വകാര്യമേഖലയിലേക്ക്‌ മാറ്റാനാണ്‌ സ്വകാര്യമൂലധനം ഉപയോഗിക്കുന്നത്‌. ഈ വ്യത്യാസമാണ്‌ നമ്മുടെ ബദൽ. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ നല്ല നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌. സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ അവ സ്ഥാപിച്ചത്‌. ഇത്തരം സ്ഥാപനങ്ങൾ ഏതെല്ലാം മേഖലകളിൽ സാധിക്കും എന്നത്‌ പരിശോധിക്കണം. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാവപ്പെട്ടവർക്കും ആശ്വാസമെത്തിക്കുകകൂടിയാണ്‌ ഇടതുപക്ഷത്തിന്റെ വികസനകാഴ്‌ചപ്പാട്‌. അതിനാലാണ്‌ 600 രൂപയായിരുന്ന പെൻഷൻ 1600ൽ എത്തിച്ചത്‌. പ്രാഥമിക ബാങ്കുകളും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. അങ്ങനെ വന്നാൽ പ്രാദേശിക വികസനത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകാനാകും. തദ്ദേശസ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികൾ വേണം. കേരളത്തിന്റെ ഭാവിവികസനം ഉറപ്പുവരുത്താനുള്ള പദ്ധതികളാണ്‌ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ നടപ്പാക്കാനായാൽ വികസിത കേരളമായി സംസ്ഥാനത്തെ മാറ്റാൻ കഴിയും. എന്നാൽ, പദ്ധതികൾ നടപ്പാക്കാൻ എതിരാളികൾ എളുപ്പത്തിൽ സമ്മതിക്കില്ല. കുത്തക മാധ്യമങ്ങളും അവർക്കുവേണ്ടി അണിനിരന്നിട്ടുണ്ട്‌. എല്ലാ വികസനപദ്ധതികളെയും ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കും. അതിനായി അക്രമം അഴിച്ചുവിടും. മുഖ്യമന്ത്രിയെവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കും. അരാജകത്വമാണ്‌ അവർ ഉദ്ദേശിക്കുന്നത്‌. ജനങ്ങളെ അണിനിരത്തി ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്‌ മുന്നോട്ടുപോകാനാകണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.