Skip to main content

ഹിൽ ഇന്ത്യ അടച്ചിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആർഎസ്എസ് ഇടപെടൽ ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണം

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ (എച്ച്‌ഐഎൽ-ഹിൽ ഇന്ത്യ) കേരള, പഞ്ചാബ്‌ യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹാം. കേരളത്തിലും പഞ്ചാബിലും മാത്രമാണ്‌ യൂണിറ്റ്‌ അടച്ചിടാനുള്ള തീരുമാനമുള്ളത്‌. മഹാരാഷ്‌ട്രയിലേത്‌ തുടരും. ഇത്‌ ആർഎസ്‌എസിന്റെ ഇടപെടലാണ്‌. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്‌ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്‌ട്രയിലെ യൂണിറ്റ്‌ തുടരുകയാണ്‌. കേരളത്തിൽ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാത്തതുകൊണ്ടാണ് ഇത്തരം വേർതിരിവ്.

ഇത്‌ സംബന്ധിച്ച്‌ ബിജെപിക്കും യുഡിഎഫിനും എന്ത്‌ നിലപാടാണ്‌ ഉള്ളതെന്ന്‌ പറയണം. 1990 മുതൽതന്നെ സാമ്പത്തിക ഉദാരവത്‌ക്കരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സ്വകാര്യവത്‌ക്കരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത്‌ സർക്കാർ ഇടപെട്ടപ്പോളാണ്‌ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌, ബെൽ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞത്‌. സർക്കാരിന്റെ ശ്രമഫലമായി കെപിപിഎൽ 12 പത്രങ്ങൾക്ക്‌ പേപ്പർ നൽകാനുള്ള ശേഷി നേടി.

അദാനിമാരെയും ചങ്ങാത്ത മുതലാളിത്തത്തെയും കുറിച്ച്‌ സംസാരിക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർ നവ ഉദാര നയത്തെ കോൺഗ്രസ്‌ പ്ലീനറി സമ്മേളനത്തിലും തള്ളി പറഞ്ഞിട്ടില്ല. മോദിയും അദാനിയും ഒന്നാണെന്നാണ്‌ രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്‌. ഒന്നാക്കിയതിനുള്ള കാരണം നവ ഉദാരവൽക്കരണ നയമാണ്‌. ഈ നയം നടപ്പിലാക്കിയതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി കോൺഗ്രസാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.