Skip to main content

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമ ശ്രമങ്ങൾ നടപ്പാകില്ല

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന്‌ അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ്‌ ശ്രമം. കനുഗോലു സിദ്ധാന്തത്തിനനുസരിച്ച്‌ മാധ്യമങ്ങൾ രാഷ്‌ട്രീയത്തിലെ വേഷവും ശരീരഭാഷയുമെല്ലാം നിശ്ചയിച്ച്‌ കേരളത്തെ വലതുപക്ഷ വൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

പൈങ്കിളി പ്രയോഗത്തിന്റെ ഭാഗമായി തൊഴിലാളി വർഗ - പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാമെന്നത്‌ തെറ്റിധാരണയാണ്‌. ലോകത്ത്‌ കേരളത്തിലെപ്പൊലെ മറ്റെവിടെയും വലതുപക്ഷ ആശയ നിർമ്മിതിയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയും നടക്കുന്ന പ്രദേശമില്ല. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിർണായക സ്വാധീനമുള്ള സ്ഥലമാണ്‌ കേരളമെന്നതിനാൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ടാണിത്‌. ബിജെപി സർക്കാരിന്റെ വലതുപക്ഷ - കോർപറേറ്റ്‌ - വർഗീയ അനകൂല നയങ്ങളെ ചെറുത്ത്‌ ബദൽ ഉയർത്തുന്നതും കേരളമാണ്‌. ഇതിനെതിരായ ജനകീയ ആശയപ്രചരണ മാധ്യമമെന്നതാണ്‌ ദേശാഭിമാനിയുടെ പ്രസക്തി.

ദേശാഭിമാനി നിഷ്‌പക്ഷമല്ല. അതിന്റെ പക്ഷം അധ്വാനിക്കുന്ന വർഗത്തിന്റേതാണ്‌. ഒരു ദേശാഭിമാനി വീട്ടിലെത്തിയാൽ അവിടെ കമ്യൂണിസ്‌റ്റ്‌ കേഡർ എത്തുന്ന ഗുണമാണ്‌. മനോരമ എത്തിയാൽ യുഡിഎഫ്‌ ആ വീട്ടിൽ താമസം തുടങ്ങുന്ന അവസ്ഥയും. ദേശാഭിമാനി വാർത്ത ജനങ്ങളിലെത്തിക്കയാണ്‌. എന്നാൽ മനോരമയും മാതൃഭൂമിയും ചില ചാനലുകളും വാർത്ത നിർമ്മിക്കുകയാണ്‌. കോർപറേറ്റ്‌ താൽപര്യം സംരക്ഷിക്കുന്ന വാർത്തകൾ നിർമ്മിക്കുകയാണവർ. അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അപവാദ പ്രചരണം നടത്താൻ ഗവേഷണം നടത്തി വാർത്ത ഉൽപാദിപ്പിക്കുകയാണ്‌.

കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ മോഡി സർക്കാരിന്റെ അമിതാധികാരവാഴ്‌ച മറച്ചുവെച്ച്‌ വ്യാജ ആശയനിർമ്മാണവും പൊതുബോധവും സൃഷ്‌ടിക്കുന്നു. മോഡി ഭരണംവന്നശേഷം അദാനിയുടെ സമ്പത്തിൽ അരക്കോടിയിൽ നിന്ന്‌ 8.15 ലക്ഷംകോടിയായി വളർച്ച ഉയർന്നു. ദിവസം 600കോടിരൂപയുടെ ആസ്ഥിവർധനയുണ്ടായി. ഇക്കാര്യമൊന്നും അവർ നൽകില്ല. കോർപേ്ററ്റുകളുടെ കൊള്ളയും സർക്കാരിന്റെ കോർപറേറ്റ്‌ സേവയും തുറന്നുകാട്ടുന്നത്‌ ദേശാഭിമാനിയും കൈരളി ചാനലുമാണ്‌. അതിനാൽ മനോരമയിലുണ്ട്‌, ചാനലിൽ വന്ന വാർത്തയാണ്‌ എന്ന്‌ പറഞ്ഞ്‌ ചർച്ചചെയ്യും മുമ്പ്‌ നല്ല ആശയധാരണ വേണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.