Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.

പണം കിട്ടിയവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇതിൽ പകുതിയിലധികവും വാങ്ങിയത് ബിജെപിയാണ്. 6060 കോടിയോളം രൂപയാണ് ബിജെപി വാങ്ങിയത്.ഏറ്റവും കൂടുതൽ പണം നൽകിയതായി കണ്ടത് സാന്റിയാ​ഗോ മാർട്ടിന്റെ കമ്പനിയാണ്. അഴിമതിയുടെ അങ്ങേത്തലയായ ഈ കമ്പനിയിൽ നിന്നാണ് 1000ലധികം കോടി രൂപ വാങ്ങിയത്.

കേരളത്തിലെ ചില മാധ്യമങ്ങൾ സിപിഐ എമ്മിനും സിപിഐയ്ക്കും പണം ലഭിച്ചിട്ടില്ല എന്ന് പ്രത്യേകമായി വാർത്ത കൊടുത്തത് കണ്ടു. വളരെ വിചിത്രമായ വാർത്തയാണിത്. മാധ്യമങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എന്തൊക്കെ വാർത്ത കൊടുക്കാൻ പറ്റും എന്നതിന്റെ തെളിവാണിത്. ലഭിക്കാത്തതല്ല. ആ പണം സിപിഐ എം വാങ്ങാത്തതാണ്. കോർപ്പറേറ്റുകളുടെ പണം ഇലക്ടറൽ ബോണ്ടിന്റെ ഭാ​ഗമായിട്ട് വാങ്ങില്ല എന്ന് തീരുമാനിച്ച് എസ് ബിഐയിൽ രജിസ്റ്റർ ചെയ്യാത്തവരാണ് സിപിഐ എമ്മും സിപിഐയും. ബിജെപി 6060 കോടി വാങ്ങിയതിനെപ്പറ്റി പറയാതെ സിപിഐ എമ്മിനും സിപിഐയ്ക്കും പണം കിട്ടിയില്ലെന്ന് പറയുകയാണ് മാധ്യമങ്ങൾ. സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹർജി നൽകിയതിനാലാണ് ഇപ്പോൾ ഈ വിഷയം ഉയർന്നുവന്നതും ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞതും. അതിനെയാണ് ഈ രീതിയിൽ വക്രീകരിച്ച് അവതരിപ്പിക്കുന്നത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.