Skip to main content

ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ

ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിൽ തോൽവി അറിയാതെയുള്ള ഇന്ത്യൻ യാത്രയ്ക്ക് കലാശപ്പോരിലും കാലിടറിയില്ല. നീണ്ട 17 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ രണ്ടാമത്തെ പുരുഷ ട്വന്റി 20 ലോകകപ്പ് വിജയമെന്നത് കിരീടനേട്ടത്തിന്റെ അഭിമാനവും ആനന്ദവും വർധിപ്പിക്കുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ അതുല്യമായ പോരാട്ടവീറാണ് ദക്ഷിണാഫ്രിക്ക കാഴ്ച്ചവെച്ചത്. എന്നാൽ ആത്മവിശ്വാസം കൈവിടാത്ത ഇന്ത്യൻ കരുത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. ലോകോത്തര മത്സരവേദികളിൽ തുടർന്നും മികവ് തെളിയിക്കാൻ ഇന്ത്യൻ ക്രിക്കറ്റിനും കായികമേഖലയ്ക്കാകെയും ഊർജം പകരുന്നതാണ് ഈ വിജയം.

ഇന്ത്യയെ വിശ്വവിജയത്തിലേക്ക് മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും ഫൈനലിൽ അര്‍ദ്ധ സെഞ്ച്വറി നേട്ടത്തോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ വിരാട് കോഹ്‌ലിയും കിരീട നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്നും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പ് വിജയത്തിന്റെ അഭിമാനത്തോടെയാണ് ഇരുവരും ട്വന്റി 20 ഫോർമാറ്റിനോട് വിട പറയുന്നത്. ഇതിഹാസ താരങ്ങളായ കോഹ്‌ലിക്കും രോഹിത്തിനും ടീം ഇന്ത്യക്കും ആശംസകൾ. 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.