Skip to main content

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

രാജ്യത്തിന്റെ മതനിരപേക്ഷതയും, ഫെഡറലിസവും ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്‌. ഈ നയങ്ങള്‍ക്കെതിരെ വ്യക്തമായ സമീപനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട്‌ സിപിഐ എം ജനങ്ങളെ അണിനിരത്തി പൊരുതിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ചും മുന്നോട്ടുപോവുകയാണ്‌.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ അജണ്ടകള്‍ക്കെതിരെ ജകീയ ബദല്‍ ഉയര്‍ത്തിയാണ്‌ പാര്‍ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്‌. ജനപക്ഷത്ത്‌ നിലയുറപ്പിച്ച്‌ പൊരുതുന്ന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിന്‌ സാമ്പത്തിക ഉപരോധമുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളേയും, നവമാധ്യമങ്ങളേയും ഉപയോഗപ്പെടുത്തിയാണ്‌ വലതുപക്ഷ ശക്തികള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുക പ്രധാനമാണ്‌. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന സംവിധാനങ്ങളുള്‍പ്പെടുത്തി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ തിരുവനന്തപുരത്ത്‌ നിര്‍മ്മിക്കുന്ന വിവിരം അറിഞ്ഞിരിക്കുമല്ലോ. എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി നിര്‍മ്മിച്ച എകെജി സെന്ററിലാണ്‌ നിലവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. നിലവിലുള്ള ഓഫീസ്‌ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണ്ണമായും മാറ്റിവെക്കാനും, പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ എകെജി സെന്ററിന്‌ എതിര്‍വശത്ത്‌ നിര്‍മ്മിക്കുന്നതിനുമാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. വര്‍ത്തമാനകാല വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും, സുഗമമായ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളുമൊരുക്കിയാണ്‌ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിര്‍മ്മാണം പുരോഗമിക്കുന്നത്‌.

സ. കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ 2022 ഫെബ്രുവരി 25-നാണ്‌ പുതിയ കെട്ടിടത്തിന്‌ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ തറക്കല്ലിട്ടത്‌. ഈ വര്‍ഷം അവസാനത്തോടെ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനും, സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റാനും കഴിയുമെന്നാണ്‌ കരുതുന്നത്‌.

പാര്‍ടി പ്രവര്‍ത്തകരും. പൊതുജനങ്ങളും നല്‍കുന്ന സംഭാവനയാണ്‌ സിപിഐ എമ്മിന്റെ ഏതൊരു പ്രവര്‍ത്തനത്തേയും യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ സഹായമായിട്ടുള്ളത്‌. ഇതിന്റെ ഭാഗമായി ജനകീയ പിന്തുണയോടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്‌ ഒക്‌ടോബര്‍ 5, 6 തീയ്യതികളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ സമീപിച്ച്‌ ഓഫീസ്‌ നിര്‍മ്മാണത്തിനായുള്ള തുക ഹുണ്ടികയിലൂടെ സമാഹരിക്കുകയാണ്‌. ഫണ്ട്‌ ശേഖരണം വിജയിപ്പിക്കുന്നതിന്‌ താങ്കളുടെ വിലയേറിയ പങ്കാളിത്തം ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.