വലതുപക്ഷ മാധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളോട് ചേർന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കുമെതിരായി വലിയ രീതിയിലുള്ള നുണ പ്രചരണങ്ങളാണ് കെട്ടഴിച്ചു വിടുന്നത്. അതിനുള്ള ഏറ്റവും ഒടുവിലുത്തെ ഉദ്ദാഹരണമാണ് ദേശീയ പാത66 ലെ പ്രശ്നങ്ങളിൽ സ്വീകരിച്ച നിലപാടുകൾ. എൻഎച്ച്66 ൽ ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രത്തിനാണ് നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം. ഭൂമി ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ പൂർണമായി ഉപേക്ഷിച്ചതാണ് ദേശീയ പാത വികസനം. എന്നാൽ ഇതിന്റെ നിർമാണത്തിനുള്ള എല്ലാ സഹായവും കേന്ദ്രത്തിന് കേരളം ചെയ്‌തുകൊടുത്തിട്ടുണ്ട്. അതിനാൽ തന്നെ ഇടതുപക്ഷ സർക്കാർ ഇല്ലെങ്കിൽ ദേശീയ പാത ഇല്ല. ഇപ്പോൾ കേന്ദ്രം നിർമാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. ഈ പട്ടികയിൽ ബിജെപിയ്ക്ക് വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ വരെ ഉൾപ്പെട്ടിട്ടുണ്ട്.
