Skip to main content

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ ₹1000 കോടിയുടെ അധിക നിക്ഷേപം നടത്തും

ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത്‌ ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്‌. അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ഉൽപ്പാദന വിറ്റുവരവ്‌ പതിനായിരം കോടി രൂപയായി ഉയർത്തും.

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായ ഹബ്ബാക്കാൻ ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം സജ്ജമാക്കിയ കെൽട്രോൺ സംസ്ഥാനത്തിന്‌ അഭിമാനമാണ്‌. സാങ്കേതിക പരിജ്ഞാനം, ഫാക്ടറി നവീകരണം എന്നിവയ്‌ക്കൊപ്പം ട്രാഫിക് മാനേജ്മെന്റ്, ഡിഫൻസ് പ്രോഡക്ട്സ്, പവർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലൂന്നിയ പദ്ധതികൾക്ക്‌ 395 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് മികവുറ്റതാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഉൽപ്പാദനമേഖലയിലെന്നപോലെ ഗവേഷണ–വികസന മേഖലയിലും കാര്യക്ഷമമായി കെൽട്രോൺ ഇടപെടണം. ആധുനികവൽക്കരണത്തിനുള്ളതെല്ലാം സർക്കാർ ചെയ്‌താലും പുതിയ കമ്പോള സാധ്യതകൾക്ക്‌ അനുസൃതമായി നവീകരിക്കാനും ലാഭത്തിലെത്തിക്കാനും ശ്രദ്ധിക്കേണ്ടത്‌ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരാണ്. കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ചെറിയ സംരംഭങ്ങളെ ആയിരം കോടി രൂപ വിറ്റുവരവുള്ള വലിയ സംരംഭങ്ങളാക്കാൻ സഹായം നൽകുന്നുണ്ട്‌. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ്‌ ലക്ഷ്യമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.