Skip to main content

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു

ഇന്ത്യയിലെ തൊഴിലാളിവർഗം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളി നേരിടുന്ന കാലമാണ് നിലവിലുള്ളത്. തൊഴിലവകാശങ്ങൾ നിസ്സങ്കോചം കൂടുതലായി ഹനിക്കപ്പെടുന്നു. കൂടാതെ തൊഴിലവസരം തന്നെ അനിയന്ത്രിതമായ ലാഭാസക്തിമൂലം വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളികളെ കൂടുതൽ ഞെരുക്കുന്നു.

യൂണിയൻ സർക്കാരിൽ നിലവിലുള്ള പത്തുലക്ഷത്തിലധികം ഒഴിവുകൾ നികത്തുന്നില്ല. സൈന്യത്തിൽ പോലും കരാർ നിയമനം കൊണ്ടു വന്നു. ഈ അവസ്ഥ സ്വകാര്യ മേഖലയിലെയും തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനും ഉള്ളവ തന്നെ അവകാശങ്ങളോ ജോലി സ്ഥിരതയോ ഇല്ലാത്ത കരാർ നിയമനങ്ങളാക്കാനും അവസരം നൽകുന്നു. കൃത്രിമമായിക്കൂടി സൃഷ്ടിച്ച തൊഴിലില്ലായ്മയാണ് മുതലാളിത്തത്തിന് എന്നും കൂടുതൽ വിലപേശൽ ശേഷി നൽകുന്നത്.

ഇന്ത്യയിൽ ഇന്ന് പരിമിതമായെങ്കിലും ഉള്ള തൊഴിലാളിപക്ഷ തൊഴിൽബന്ധ നിയമങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കവും നടക്കുന്നു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ത്യാഗപൂർണ്ണമായ സമരപരമ്പരകളിലുടെ കൈവരിച്ച തൊഴിലവകാശങ്ങളാണ് ഇത്തരത്തിൽ തട്ടിപ്പറിക്കുന്നത്. ശതകോടീശ്വരന്മാരുടെ കൊടുംചൂഷണം നിർബാധം തുടരുവാൻ സർവ്വതന്ത്ര സ്വാതന്ത്ര്യമൊരുക്കാനാണ് ഇതെല്ലാമെന്നതിൽ സംശയമില്ല. ഇതിന്റെ ഭാഗമായി സംഘടിക്കാനും അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ പ്രാഥമികമായ മൌലികാവകാശവും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തടയപ്പെടുന്നു.

ഇന്ത്യയിലെ എഴുപത് ശതമാനം തപാൽ ജീവനക്കാരുടെ പിന്തുണയുള്ള യൂണിയന്റെ അംഗീകാരം അപഹാസ്യമായ തൊടുന്യായം പറഞ്ഞ് പിൻവലിച്ചതാണ് ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിലെ ഏറ്റവും ഒടുവിലത്തേത്.

തൊഴിലാളിവർഗം അതുകൊണ്ട് കൂടുതൽ ചങ്കുറപ്പോടെ, നിശ്ചയദാർഢ്യത്തോടെ സംഘടിതരായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നതാണ് ഈ മെയ്ദിനത്തിന്റെ സന്ദേശം.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.