Skip to main content

മെയ് 17 കുടുംബശ്രീ ദിനം

സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിർമാർജനത്തിലും കേരളമാതൃക ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്സ്. 2022 മെയ് 17ന് ആരംഭിച്ച ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികൾ ഇന്ന് സമാപിച്ചു.

കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച നിരവധി പരിഷ്കാരങ്ങൾക്ക് രൂപം നൽകിയ ഇടതുപക്ഷം തന്നെയാണ് 1998 മെയ് 17ന് കുടുബശ്രീ പ്രസ്ഥാനത്തിനും രൂപം നൽകിയത്. മൂന്ന് ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.

അടുക്കളയുടെ നാലു ചുവരുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് തൊഴിലും വരുമാനവും കണ്ടെത്താനും സ്വാശ്രയത്വം കൈവരിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് സമൂഹത്തിൻ്റെ എല്ലാ മേഖലയിലും സജീവ സാന്നിധ്യമായി വളർന്നു കഴിഞ്ഞു.

സാധാരണക്കാരൻ്റെ വീട്ടുമുറ്റത്തെ ബാങ്കാണ് ഇന്ന് കുടുംബശ്രീ. 8029.47 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ കുടുംബശ്രീയുടേതായി ഇന്നുള്ളത്. 108464 ചെറുകിട സംരംഭങ്ങളിലായി രണ്ടു ലക്ഷത്തോളം അഭ്യസ്തവിദ്യരും വിവിധ മേഖലയിൽ പ്രാവീണ്യമുള്ളവരുമായ സ്ത്രീകൾ ഇന്ന് സ്ഥിരവരുമാനമുള്ളവരാണ്. വിവിധ മേഖലകളിൽ നൈപുണ്യവികസന പരിശീലന പദ്ധതികളിലൂടെ കൂടുതൽ മേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള പ്രവർത്തനങ്ങൾക്കും കുടുംബശ്രീ തുടക്കം കുറിച്ച് കഴിഞ്ഞു. കുടുബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി കുടുംബശ്രീ ബസാർ എന്ന ഓൺലൈൻ സംവിധാനം സജ്ജീകരിച്ചതും ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ വിപണി കണ്ടെത്തിയതും കുംടുംബശ്രീയുടെ കാലാനു ശൃതമായ മാറ്റത്തിൻ്റെ അടയാളമാണ്.

നമ്മൾ ഏറെ പ്രതിസന്ധികൾ അഭിമുഖീകരിച്ച പ്രളയത്തിൻ്റെയും പകർച്ചവ്യാധിയുടെയും കാലങ്ങളിൽ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയവരിൽ കുടുംബശ്രീ പ്രവർത്തകരുണ്ടായിരുന്നു. രാജ്യമാകെ പരാമർശിക്കപ്പെട്ട നമ്മുടെ സാമൂഹിക അടുക്കളയുടെ ജീവനാഡി കുടുംബശ്രീ പ്രവർത്തകരായിരുന്നു.

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ നാം ആരംഭിച്ച ജനകീയ ഹോട്ടലുകളിൽ, കേരളത്തിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ 24 സ്റ്റേഷനുകളിൽ, കൊച്ചി വാട്ടർ മെട്രോയിൽ, കേരളത്തിലെ പതിനാല് ജില്ലകളിലും അട്ടപ്പാടിയിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻ്റർ ഹെൽപ്പ് ഡസ്കുകളിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കർമസേനയിൽ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിലും തിളങ്ങി നിൽക്കുന്ന കുടുംബശ്രീ ഇരുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ സാമ്പത്തികവും, സാമൂഹ്യവുമായ ശാക്തീകരണത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ പുതുതായി ആരംഭിച്ച 19544 ഒക്സിലറി ഗ്രൂപ്പുകളിലൂടെ, സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച 'ഷീ സ്റ്റാർട്സ്' പദ്ധതിയിലൂടെ പുതിയ സാധ്യതകൾ കണ്ടെത്തി വളരാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിക്കും.

 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.