Skip to main content

നവകേരളത്തിലേക്ക് നടന്നു നീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും

സഖാവ് ഇ കെ നായനാരുടെ പത്തൊൻപതാം ഓർമ്മദിനമാണിന്ന്. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. ജനകീയതയുടെ ആൾരൂപമായ നായനാർ പാർടി ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഇന്നത്തെ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, സഖാവ് നായനാർ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ സമരം ചെയ്തു. 1939 ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം പിന്നീട് മൊറാഴ, കയ്യൂര്‍ സമരങ്ങളിൽ പങ്കെടുത്തു. സഖാവിന്റെ ജീവിതം കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് പുതിയ മാനം നൽകിയ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടത് നായനാർ മുഖ്യമന്ത്രിയായ കാലത്താണ്. സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ, ക്ഷേമപെൻഷനുകൾ തുടങ്ങിയ ജനകീയ ഇടപെടലുകളെല്ലാം തന്നെ ഭരണാധികാരി എന്ന നിലയിൽ ഇകെ നായനാരുടെ ദീർഘവീക്ഷണം എടുത്തുകാട്ടുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്ക്നോപാർക്ക് തിരുവനന്തപുരത്ത് തുടങ്ങിയതും നായനാർ സർക്കാരിന്റെ കാലത്താണ്. നവകേരളത്തിലേക്ക് നടന്നുനീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും.


 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.