Skip to main content

രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസരമായി കാണണം. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം. മതനിരപേക്ഷതയുടെ പൊൻപുലരിയാണ്‌ വേണ്ടത്‌. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ്‌ കേരളം. രാജ്യത്ത്‌ മതനിരപേക്ഷത ഇന്ന്‌ അപകടകരമായ വെല്ലുവിളി നേരിടുകയാണ്‌. ഭരണഘടനയെ അട്ടിമറിക്കാനാണ്‌ സംഘപരിവാർ ശ്രമം. രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തിൽനിന്ന്‌ മായ്‌ച്ച്‌ പകരം ഗോൾവാൾക്കറെയും ഗോഡ്‌സേയേയും പ്രതിഷ്‌ഠിക്കാനാണ്‌ നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാൻ ശ്രമിക്കുന്നു. അയോധ്യവിധി വന്നപ്പോൾ നീതി നടപ്പാക്കപ്പെട്ടില്ല എന്നുപറഞ്ഞത്‌ സിപിഐ എമ്മും ഇടതുപക്ഷവുംമാത്രമാണ്‌.

ബിജെപിയെയും ആർഎസ്‌എസിനെയും ആരെങ്കിലും വിമർശിച്ചാൽ അതിനെ അടിച്ചമർത്താൻ ഇഡി, എൻഐഎ തുടങ്ങിയവയെ വിടുകയാണ്‌. വെറുപ്പിന്റെ വിതരണക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. ഒരുഭാഗത്ത്‌ ഹിജാബ്‌ ധരിച്ച പെൺകുട്ടിയെ വിദ്യാലയത്തിൽനിന്ന്‌ പുറത്താക്കുന്നു. മറുഭാഗത്താകട്ടെ പാർലമെന്റ്‌ ഉദ്‌ഘാടനവേദിയിൽപോലും കാവിവസ്‌ത്രധാരികളെ നിറച്ചു. ‘നിങ്ങൾ ബിജെപിക്കെതിരെ ചെയ്യുന്ന വോട്ട്‌ ടിപ്പുസുൽത്താനുപോകും എന്നാണ്‌ കർണാടക തെരഞ്ഞെടുപ്പിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രസംഗിച്ചത്‌. പൂർണമായും മുസ്ലിംവിരുദ്ധമാണ്‌ സംഘപരിവാർ. ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങൾക്ക്‌ സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്‌. എന്നാൽ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നിൽനിർത്തി നേരിടണം
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.