Skip to main content

പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമന്ത്രി ഒളിച്ചോടുന്നു

പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന്‌ ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. മണിപ്പൂരിലെ ജനങ്ങൾ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്‌. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ്‌ ഈ മൗനത്തിന്‌ കാരണം. രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അമേരിക്കയിൽ യോഗാദിനം ആചരിക്കുകയാണ്‌ പ്രധാനമന്ത്രി.

മണിപൂരിലെന്ന പോലെ അസമിലും ചത്തീസ്ഗഡിലും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം വർധിക്കുകയാണ്‌. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെയാണ്‌ അക്രമമെങ്കിൽ അസാമിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെയാണ്‌ ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്‌. ക്രിസ്‌തുമതത്തിലേക്ക്‌ മാറിയ ആദിവാസി വിഭാഗങ്ങളാണ്‌ ചത്തീസ്ഗഡിൽ ഇരകളാക്കപ്പെടുന്നത്‌. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ചത്തീസ്ഗഡ്‌ ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരും മുതിരുന്നില്ല. റബ്ബറിന്‌ കിലോയ്‌ക്ക്‌ 300 രൂപ നൽകിയാൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ട്‌ നൽകാമെന്ന്‌ പറയുന്ന കേരളത്തിലെ പുരോഹിതർ ചത്തീസ്‌ഗഡിലെയും മണിപ്പൂരിലെയും ക്രിസ്‌ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾ കൺതുറന്നുകാണണം. സ്‌ത്രീകളെ ഉൾപ്പെടെ അക്രമിക്കുന്ന സംഘപരിവാർ അജണ്ടയ്‌ക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കണം.

‌കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകീകൃത സിവിൽകോഡ്‌ തുല്യത ഉറപ്പുവരുത്തുന്ന ഒന്നല്ല, മറിച്ച്‌ അനീതിയും അസമത്വവുമാണ്‌ ഏകീകൃതമായി മാറുന്നത്‌. വ്യക്തിനിയമങ്ങളിലും ഓരോ മതത്തിനകത്തുമുള്ള നിയമങ്ങളിൽ സ്‌ത്രീകൾക്കനുകൂലമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയാണ്‌ വേണ്ടത്‌. സ്‌ത്രീവിരുദ്ധമായ അംശങ്ങൾ ഒഴിവാക്കി തുല്യത ഉറപ്പുവരുത്തുകയാണ്‌ വേണ്ടത്.

 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.