Skip to main content

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി

2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പുതിയ പദ്ധതി കൂടുതൽ മുന്നേറ്റം നൽകും.

തടയാനാകുന്ന രോഗങ്ങൾ, പരിക്കുകൾ, അകാലമരണം എന്നിവയിൽനിന്ന്‌ പൊതുജനങ്ങളെ സംരക്ഷിച്ച്‌ ഗുണമേന്മയുള്ളതും ദൈർഘ്യമേറിയതുമായ ജീവിതം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെ പിന്തുണയോടെ അഞ്ചു വർഷത്തേക്ക്‌ 14 ജില്ലയിലും പദ്ധതി നടപ്പാക്കും. 3000 കോടിയിൽ 900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ബാക്കിയുള്ള 2100 കോടി ലോകബാങ്ക്‌ സഹായത്തോടെ ലഭ്യമാക്കും. ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെയുള്ള മുഴുവൻസമയ അടിയന്തര പരിചരണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തൽ, സാങ്കേതിക ആരോഗ്യ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന്‌ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. പദ്ധതിരേഖ അനുമതിക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്‌ ഉടൻ സമർപ്പിക്കും.

നാടിന്‌ ഏറ്റവും ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തെ അടക്കം ഫലപ്രദമായി നേരിടാനാണ്‌ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവുമെന്ന വിഷയത്തിൽ സംസ്ഥാനം സ്വന്തം നയം രൂപീകരിക്കും. പ്രാദേശികമായും ജില്ലാതലത്തിലുമാണ്‌ ഈ നയം തയ്യാറാക്കപ്പെടുക.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.