Skip to main content

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയവുമായി ബന്ധപ്പെട്ട് സി പി എംന്റെ പിന്തുണ ആവശ്യപ്പെട്ട്‌ അസമിലെ പ്രതിപക്ഷ പാർടി പ്രതിനിധിസംഘം ഡൽഹിയിൽ

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർടി പ്രതിനിധിസംഘം സിപിഐ എം നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹി എകെജി ഭവനിൽ പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ സഖാക്കൾ എം എ ബേബി, ബി വി രാഘവലു, നിലോത്‌പൽ ബസു, എ വിജയരാഘവൻ തുടങ്ങിയവരുമായി അസം പ്രതിപക്ഷനേതാവ്‌ ദേബബ്രത സൈകിയയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

തദ്ദേശീയ ജനവിഭാഗങ്ങൾക്ക്‌ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന വ്യാജേനയുള്ള മണ്ഡല പുനഃനിർണയം യഥാർഥത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്ന്‌ പ്രതിനിധി സംഘം വ്യക്തമാക്കി. മണ്ഡല പുനഃനിർണയം അടിയന്തരമായി നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിക്കുന്ന നിവേദനത്തിന്റെ പകർപ്പും സിപിഐ എം നേതൃത്വത്തിന്‌ കൈമാറി. നടപടിയെ തുടക്കംമുതലേ എതിർത്ത സിപിഐ എം പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കത്തിന്‌ ശക്തമായ പിന്തുണ കൂടിക്കാഴ്‌ചയിൽ ആവർത്തിച്ചു.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.