Skip to main content

ഏക സിവിൽ കോഡ്‌ വേണമെന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ഏക സിവിൽ കോഡ്‌ വേണ്ടന്ന് പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക.

ഹിന്ദുത്വത്തിലേക്കും അവിടെനിന്ന്‌ ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ്‌ ഏക സിവിൽ കോഡ്‌. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ്‌ അവർ ലക്ഷ്യമിടുന്നത്. രാജ്യത്ത്‌ ഐക്യ പ്രസ്ഥാനം വേണമെന്നല്ല, മറിച്ച്‌ വിഭജിതമാകണമെന്നാണ്‌ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നത്‌. മണിപ്പുരിൽ അതാണിപ്പോൾ കാണുന്നത്‌. ഗുജറാത്തിൽ കണ്ടതും അതാണ്‌. മണിപ്പുരിലെ കൂട്ടക്കുരുതിയിൽ ഒന്നാം പ്രതി ആർഎസ്‌എസും രണ്ടാം പ്രതി സംസ്ഥാന സർക്കാരും മൂന്നാം പ്രതി കേന്ദ്രവുമാണ്‌. ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതിനെക്കുറിച്ചാണ്‌ ഇപ്പോൾ പറയുന്നത്‌. ഏക സിവിൽ കോഡ്‌ ‘വേണം’ എന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ‘വേണ്ട’ എന്നു പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ നേതാക്കൾ ഏകസിവിൽ കോഡ്‌ വേണമെന്നാണ്‌ ഇപ്പോഴും പറയുന്നത്‌. അഖിലേന്ത്യ നേതൃത്വവും നിലപാട്‌ വ്യക്തമാക്കിട്ടില്ല. സംഘടിതമായ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ മാധ്യമപ്രവർത്തനമാണ്‌ കേരളത്തിൽ നടക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.