Skip to main content

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ തോക്കിൽ നിന്നും ഇപ്പോൾ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീകൃത സിവിൽകോഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ വർ​ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ​​ഗൂഢപദ്ധതിയാണ് ഏക സിവിൽകോഡിന് പിന്നിൽ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. യുസിസി എന്ന് മോദിയും ബിജെപിയും പറയുമ്പോൾ യൂണിഫോം സിവിൽ കോഡ് എന്നല്ല അർഥമാക്കുന്നത്.

അ​ഗ്ളി, അൾട്ടീരിയർ കമ്യൂണൽ ക്രിമിനൽ പ്രോജക്ട് എന്നാണ് വിപുലീകരണം. അത്രയും വൃത്തികെട്ടതും ഭയാനകുമായ ക്രിമിനൽ പദ്ധതിയാണ് അവർ ലക്ഷ്യമിടുന്നത്. വർ​ഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഗാന്ധിയെ വെടിവച്ചുകൊന്ന തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ആ തോക്കിൽനിന്ന് ഇപ്പോൾ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീകൃത സിവിൽകോഡ്. മുസ്ലിം സമുദായത്തിലെ സ്ത്രീകളെ രക്ഷിക്കാനാണ് താൻ അവതരിച്ചിക്കുന്നതെന്നാണ് മോദി പറയുന്നത്. ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ​ഗുജറാത്തിലെ കൂട്ടക്കുരുതി മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്നതായിരുന്നോ. സ്ത്രീകളെ സംരക്ഷിക്കാനാണെങ്കിൽ വനിതാ സംവരണബിൽ പാസാക്കാൻ ആദ്യം നടപടിയെടുക്കണം.

സിആർപിസി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് ഏകീകൃത സിവിൽകോഡിനായി വാദിക്കുന്നവർ പറയുന്നത്. എന്നാൽ ,ഇന്ത്യക്ക് മുഴുവൻ ബാധകമായ ഒറ്റ സിആർപിസി അല്ല ഇന്ന് നിലവിലുള്ളതെന്നാണ് യാഥാർഥ്യം. ഹിറ്റ്‍ലർ നടപ്പാക്കിയ വെറുപ്പിന്റെ പദ്ധതികൾക്ക് സമാനമാണ് ആർഎസ്എസും ബിജെപിയും നടപ്പാക്കുന്നത്. മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിക്കാൻ ഒരുവാചകം പോലും പറയാതെ മോദി വിദേശയാത്ര നടത്തുകയാണ്. സിപിഐഎമ്മോ ഇഎംഎസോ അന്ന് പറഞ്ഞതിലും അടിസ്ഥാനപരമായ വ്യത്യാസമില്ല. മാറ്റങ്ങൾ കൊണ്ടുവരുന്നത് ഏകപക്ഷീയമാകരുത്. അതത് സമുദായത്തെ വിശ്വാസത്തിലെടുത്ത് ബോധവൽക്കരിച്ച് അഭിപ്രായസമന്വയമുണ്ടാക്കിവേണം നടപ്പാക്കാൻ.

ഏക സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ ഇകഴ്ത്തി സംസാരിച്ച കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപിയുടെ പ്രതികരണം ദുഖകരമാണ്‌. രാജ്യം അതീവ ​ഗുരുതരമായ വെല്ലുവിളികളല്ല വേണ്ടത്.

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.