Skip to main content

മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം

മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ ഏറെ ലജ്ജാകരമാണ്. മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം. വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ഇനി ഈ രാജ്യത്ത്‌ ഇത്‌ ആവർത്തിക്കരുത്‌. പെൺകുട്ടികളെനഗ്നരാക്കി നടത്തുക, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അവരെ പരസ്യമായി കൂട്ട ബലാത്സംഗം നടത്തുക, ഇവയെല്ലാം വീഡിയോ എടുത്ത്‌ പ്രദർശിപ്പിക്കുക തുടങ്ങി എന്തെല്ലാമാണ് നമ്മുടെ രാജ്യത്തു നടക്കുന്നത്‌ ? ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന് ഇതിൽ പരം നാണക്കേട്‌ ഇനി എന്താ വരാനുള്ളത്‌ ? മണിപ്പൂരിലെ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം ഭരണകർത്താക്കളുടെ കണ്ണ് ഇനിയെങ്കിലും തുറപ്പിക്കുമൊ?

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.