Skip to main content

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു

കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണ്. രാജ്യത്തെതന്നെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രധനമന്ത്രി. ജിഎസ്ടിയുടെ 100 ശതമാനവും ഐജിഎസ്ടിയുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുവെന്നാണ് കേന്ദ്രധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. തെറ്റിദ്ധാരണ പടർത്താൻ ബോധപൂർവം നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണിത്‌.

ജിഎസ്ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുടെതന്നെ നികുതിവരുമാനമാണ്. ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടമായത് നികുതി അവകാശത്തിന്റെ 44 ശതമാനമാണ്. നഷ്ടം പരിഹരിക്കാൻ ജിഎസ്ടി നഷ്ടപരിഹാരം നിർദേശിച്ചു. ഇതാകട്ടെ അഞ്ച് വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്ന തുക കേന്ദ്രസർക്കാർ ഫണ്ടിൽനിന്നല്ല, പ്രത്യേക സെസ് ഏർപ്പെടുത്തിയാണ് സമാഹരിക്കുന്നത്.

നഷ്ടപരിഹാരത്തിനുള്ള സെസ് കേന്ദ്രം ഇപ്പോഴും പിരിക്കുന്നു. റവന്യു ന്യൂട്രൽ നിരക്ക് ജിഎസ്ടിക്ക് മുമ്പും അത് നടപ്പാക്കിയപ്പോഴും 16 ശതമാനമായിരുന്നു. ഇപ്പോഴത് 11 ശതമാനമായി. 35-.45 ശതമാനം നികുതി നിരക്കുണ്ടായ ഇരുനൂറിലേറെ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി വന്നപ്പോൾ 28 ശതമാനമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ നിരക്ക് വീണ്ടും കുറച്ചു. ഇപ്പോഴത് 18 ശതമാനമാക്കി. നികുതി കുറച്ചതിലൂടെ ഈ ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞില്ല. ഗുണം ജനങ്ങൾക്ക് ലഭിച്ചില്ലെന്നുമാത്രമല്ല, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻനഷ്ടവുമുണ്ടായി.

ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതിൽ ദുരൂഹതയുണ്ട്. കേന്ദ്ര–സംസ്ഥാന സാമ്പത്തിക ഇടപാടിൽ സുതാര്യതയില്ല. സുതാര്യതയുണ്ടാകണമെങ്കിൽ ജിഎസ്ടിയിലൂടെ സമാഹരിക്കുന്ന തുക എത്രയെന്ന് കേന്ദ്രം വ്യക്തമാക്കണം. കേന്ദ്രത്തിന്‌ വലിയ ചെലവാണെന്നാണ് പറയുന്നത്. 15-ാംധനകാര്യ കമീഷൻ റിപ്പോർട്ട്‌ പ്രകാരം ആകെ ചെലവിന്റെ 62.4 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രത്തിനാണ്. ഈ വസ്തുത കേന്ദ്രധനമന്ത്രി മറച്ചുവയ്‌ക്കുന്നു.

കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറയ്‌ക്കാനാണ് നീക്കം. 10-ാംധനകാര്യ കമീഷന്റെ കാലയളവിൽ സംസ്ഥാനവിഹിതം 3.875 ശതമാനമായിരുന്നു. 15-ാംധനകാര്യ കമീഷന്റെ കാലയളവിൽ 1.92 ശതമാനമായി. പകുതിയിലധികം വെട്ടിക്കുറച്ചിട്ടാണ്‌ അധികം ലഭിക്കുന്നുവെന്ന കേന്ദ്രധനമന്ത്രിയുടെ വാദം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.