Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം, ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിലെ ഓരോ ദിവസവും കരുത്തുറ്റ ഈ സംഘാടകൻറെ വിയോഗം സൃഷ്ടിച്ച വിടവ് നമ്മുടെ മുന്നിൽ വെളിപ്പെട്ടു. ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്. സിപിഐഎം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലാതിരിക്കുമ്പോഴും വ്യക്തിപരമായി സൗമ്യമായ പെരുമാറ്റം കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും മികച്ച ഒരു ആഭ്യന്തര മന്ത്രി ആയിരുന്നു അദ്ദേഹം.

വ്യക്തിപരമായി, സഹപ്രവർത്തകനിലുപരിയായിരുന്നു കോടിയേരിയുമായുണ്ടായിരുന്ന ബന്ധം. വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച സാഹോദര്യം പാർട്ടിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒക്കെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും തുടർന്നു.

പ്രിയ സഖാവിൻ്റെ മൂന്നാം ചരമവാർഷികത്തിൽ ആ ഓർമ്മകൾക്ക് മുന്നിൽ എൻ്റെ പ്രണാമം.

 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.