Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം, ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിലെ ഓരോ ദിവസവും കരുത്തുറ്റ ഈ സംഘാടകൻറെ വിയോഗം സൃഷ്ടിച്ച വിടവ് നമ്മുടെ മുന്നിൽ വെളിപ്പെട്ടു. ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്. സിപിഐഎം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലാതിരിക്കുമ്പോഴും വ്യക്തിപരമായി സൗമ്യമായ പെരുമാറ്റം കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും മികച്ച ഒരു ആഭ്യന്തര മന്ത്രി ആയിരുന്നു അദ്ദേഹം.

വ്യക്തിപരമായി, സഹപ്രവർത്തകനിലുപരിയായിരുന്നു കോടിയേരിയുമായുണ്ടായിരുന്ന ബന്ധം. വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച സാഹോദര്യം പാർട്ടിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒക്കെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും തുടർന്നു.

പ്രിയ സഖാവിൻ്റെ മൂന്നാം ചരമവാർഷികത്തിൽ ആ ഓർമ്മകൾക്ക് മുന്നിൽ എൻ്റെ പ്രണാമം.

 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.