Skip to main content

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടപ്പെട്ടു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________

ഇലക്ടറൽ ബോണ്ടുകൾ വഴി ആരൊക്കെ ആർക്കൊക്കെയാണ് ഫണ്ട് നൽകിയതെന്ന് വെളിപ്പെടുത്തുന്ന തിരിച്ചറിയൽ കോഡ് ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീംകോടതി നൽകിയ തുടർ നിർദ്ദേശം സ്വാഗതാർഹമാണ്. രാഷ്ട്രീയ പാർട്ടികൾ ഫണ്ട് സമാഹരിക്കുന്ന രീതി കൂടുതൽ സുതാര്യമാകണമെന്ന സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുതയാണ് ഇത് തുറന്നുകാട്ടുന്നത്.

ഇലക്ടറൽ ബോണ്ടുകളുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്തതിന് ശേഷം അതിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം സൃഷ്ടിച്ച ആഘാതം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഇനിയും സമയം വേണ്ടിവരും. എന്നാൽ, ഫണ്ട് നൽകിയ കമ്പനികൾക്ക് പ്രത്യുപകാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതും ഇഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് കോർപ്പറേറ്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ട് എന്നതും പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

തെരഞ്ഞെടുപ്പ് ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ജനങ്ങളും പ്രതിരോധം സൃഷ്ടിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.