Skip to main content

സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം

മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ ഹൃദയത്തുരുത്തിന് ഇന്ന് പിറന്നാൾ. ഐക്യകേരളമെന്ന ചിരകാല സ്വപ്നം 68 വർഷങ്ങൾക്കപ്പുറം യാഥാർത്ഥ്യമായ ദിനം. സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം. മാനവിക വികാസത്തിന്റെ സകല മാനകങ്ങളിലും മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും എല്ലാ മേഖലകളിലും കേരളം കുതിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഐക്യ കേരളത്തെ കുറിച്ചുള്ള സംവാദങ്ങൾ സജീവമായിരുന്നു. ആ ചർച്ചകളിൽ ഉയർന്നു വന്ന ഇടതുപക്ഷ വീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം തന്നെ കമ്യൂണിസ്റ്റ് പാർടി നയിച്ചത് നാടുവാഴിത്തത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. കേവല സ്വാതന്ത്ര്യമല്ല സമൂഹത്തിന്റെ സമ്പൂർണ വിമോചനമായിരുന്നു പാർടി ലക്ഷ്യമിട്ടത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളെല്ലാം ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് നാന്ദി കുറിച്ച കർഷക ബന്ധ ബില്ല്, അറിവിനെ ഏത് സാധാരണക്കാരനും ലഭ്യമാക്കുന്നതിന് തുടക്കമിട്ട വിദ്യാഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ആദ്യ കാഴ്ചപ്പാടുകൾ തുടങ്ങി കേരളത്തെ കേരളമാക്കിയ നാഴികക്കല്ലുകളായിരുന്നു അത്. ആ ജനകീയ മുന്നേറ്റത്തിന്റെ ചരിത്ര പിൻബലത്തിലാണ് കേരളമിന്നും കുതിപ്പ് തുടരുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ ആധുനിക നവകേരളം സൃഷ്ടിക്കുവാനുള്ള പ്രയാണത്തിലാണ് നാം. അടിസ്ഥാന സൗകര്യ വികസനവും അഭിമാനകരമായ ആരോഗ്യ സംരക്ഷണ മികവും പൊതുവിദ്യാഭ്യാസ മുന്നേറ്റവും വ്യവസായക്കുതിപ്പും സ്ത്രീശാക്തീകരണവുമുൾപ്പെടെ സർവ്വമേഖലയിലും സംസ്ഥാനം സമാനതകളില്ലാത്ത ഉയരങ്ങൾ കീഴടക്കുകയാണ്. ഏത് പ്രതിസന്ധിക്കും തടയാനാവാത്ത ഈ ജെെത്രയാത്രയ്ക്ക് കരുത്ത് ലോകമെമ്പാടുമുള്ള മലയാളികളാണ്. കേരളം മലയാളികളുടെ അഭിമാന ഭൂമിയായ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. വികസിതവും ആധുനികവുമായ നവകേരളം സൃഷ്ടിക്കുവാനുള്ള ആർജ്ജവത്തോടെയുള്ള നമ്മുടെ പ്രയാണങ്ങൾക്ക് ഈ കേരളപ്പിറവി ദിനത്തിൽ ഗതിവേഗം കൂട്ടാം. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.