Skip to main content

ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

ഹർകിഷൻ സിങ്ങ്‌ സുർജിത്‌ ഭവനിൽ ജി20ക്ക്‌ ബദലായി സംഘടിപ്പിച്ച സെമിനാർ - ശിൽപ്പശാല തടയാൻ പൊലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായ അനാവശ്യനടപടികൾ ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണ്‌.

സിപിഐ എം ഉടമസ്ഥതയിലുള്ള സുർജിത്‌ ഭവനിൽ പാർടി പഠന ക്ലാസുകളും സെമിനാറുകളും മറ്റ്‌ പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്‌. ജി20 ഉച്ചക്കോടിക്ക്‌ മുന്നോടിയായി ‘വീ20’ എന്ന പേരിൽ വിവിധ പൗരസംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്‌തവിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി ഇപ്പോൾ നടക്കുന്നുണ്ട്‌.

അനുമതി വാങ്ങിയിട്ടില്ലെന്ന പേരിൽ ആ പരിപാടി തടയാൻ പൊലീസ്‌ രംഗത്തെത്തി. സ്വകാര്യ കെട്ടിടങ്ങളിൽ സംഘടിപ്പിക്കാറുള്ള ഇത്തരം പരിപാടികൾക്കോ സെമിനാറുകൾക്കോ അനുമതി വാങ്ങുന്ന കീഴ്‌വഴക്കം ഇതുവരെ ഉണ്ടായിട്ടില്ല.

ഡൽഹി പൊലീസിന്റെ തികച്ചും ഏകപക്ഷീയമായ ഈ നടപടിയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തമായി പ്രതിഷേധിക്കുന്നു. ഡൽഹി പൊലീസിലൂടെ അനാവശ്യ ഇടപെടലുകൾ നടത്തുന്നത്‌ മോദി സർക്കാർ അവസാനിപ്പിക്കണം. രാജ്യതലസ്ഥാനത്ത്‌ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനുള്ള പൗരൻമാരുടെ ജനാധിപത്യ അവകാശത്തിൽ കടന്നുകയറ്റം നടത്തരുത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.