Skip to main content

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു- കശ്‌മീരിന്‌ പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. എന്നാൽ, ലയന ഉടമ്പടി ഒപ്പിട്ടത്‌ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന 370-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലേ ?

മറ്റേത്‌ സംസ്ഥാനത്തെയുംപോലെ കണ്ടാണ്‌ 370-ാം വകുപ്പ്‌ എടുത്തുകളഞ്ഞതെന്ന്‌ വിധിയിലുണ്ട്‌. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കടക്കം പ്രത്യേക പദവിയുണ്ട്‌. ജമ്മു -കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കിയത്‌ ശരിയാണോയെന്ന്‌ കോടതി പരിശോധിക്കുന്നില്ല. സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്നാണിത്‌. എന്നാൽ, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്‌ ശരിവച്ചു. ഇതിലൂടെ സംസ്ഥാനപദവി ലഭിക്കുക പഴയ ജമ്മു കശ്‌മീരിന്റെ ഒരു ഭാഗത്തിനു മാത്രമാണ്‌.

2024 സെപ്‌തംബറിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിട്ടുണ്ട്‌. ഇതിലൂടെ ദീർഘകാലം ജമ്മു -കശ്‌മീരിൽ അധികാരം കൈയാളാൻ കേന്ദ്രസർക്കാരിനെ അനുവദിച്ചു. രാഷ്‌ട്രപതി ഭരണത്തിലായിരിക്കെ സംസ്ഥാന പദവി ഇല്ലാതായാൽ, നിയമസഭയുടെ അഭാവത്തിൽ ഗവർണറുടെ സമ്മതം പകരം അനുമതിയായി എടുക്കാമോ. സംസ്ഥാനങ്ങളുടെ പുനഃസംഘടന ബിൽ നിയമസഭയുടെ പരിശോധനയ്‌ക്കായി രാഷ്‌ട്രപതി അയക്കണമെന്ന്‌ ഭരണഘടനയുടെ മൂന്നാംവകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.